ഒരു അന്വേഷണത്തിനു കൂടി നമ്മള്‍ ഇറങ്ങുന്നു, എല്ലാ ബൂലോഗരും കൂടി ശ്രമിച്ചാല്‍ അതൊരു പുതിയ അനുഭവമായിരിക്കും, എല്ലാത്തിലും ഒരു വ്യത്യസ്തയുണ്ടാക്കുക എന്നതായി
അതായത്.........പ്രസിദ്ധമായ കഥകളിലെ, നോവലിലെ, സിനിമയിലെ ജീവിക്കുന്ന കഥാപാത്രങ്ങളെ തിരഞ്ഞ് ബ്ലോഗേഴ്സ് നടത്തുന്ന ഒരു അന്വേഷണം. നമ്മള്‍ ബ്ലോഗേഴ്സ് ആ കൃതികള്‍ പരസ്പരം പരിചയപ്പെടുത്തുന്നു, കണ്ടെത്തുവാനുള്ള കഥാപാത്രങ്ങളെ നമ്മള്‍ തീരുമാനിക്കുന്നു, കഥാപാത്രങ്ങളെ കണ്ട് കിട്ടുന്നവര്‍ അവരെ അടുത്തറിയുക.പരിചയപ്പെടുക, മറ്റുള്ളവര്‍ക്കായി പരിചയപ്പെടുത്തുക.
പണ്ട് ശ്രീ. വി.കെ ശ്രീരാമന്‍, “വേറിട്ടകാഴ്ച”കളിലൂടെ എം.ടി.യുടെ ജീവിക്കുന്ന കഥാപാത്രത്തെ നമ്മുടെ മുമ്പിലെത്തിച്ചത് പോലെ .
പാലക്കാട്: എം.ടി. കഥകളിലൂടെ മലയാള മനസ്സിലേക്ക് കടന്നുവന്ന മന്ദാരപ്പൂ ചൂടിയ യശോധര ജീവിതത്തില്‍ നിന്ന് പടിയിറങ്ങി. 14/03/2005 രാവിലെ 6.30നായിരുന്നു അവര്‍ ജീവിതത്തോട് യാത്ര പറഞ്ഞത്.
കുമാരനെല്ലൂരിലെ പഴകി ദ്രവിച്ച വീട്ടില്‍ ഏകാന്തവാസത്തിലായിരുന്ന യശോധരയെ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയത് വി.കെ. ശ്രീരാമനായിരുന്നു. എം.ടിയുടെ നാലുകെട്ടിലും അജ്ഞാതന്റെ ഉയരാത്ത സ്മാരകത്തിലും മഞ്ഞപ്പാവാടയും പച്ചക്കുപ്പായവും ധരിച്ച് തലയില്‍ മന്ദാരപ്പൂവും ചൂടി കുമാരനെല്ലൂര്‍ തലശ്ശേരി പുത്തന്‍ വീട്ടില്‍ യശോധരയാണെന്ന് അപ്പോഴാണ് നാട്ടുകാര്‍ അറിഞ്ഞത്.
ഈ കഥ കേട്ടറിഞ്ഞ സംവിധായകന്‍ പ്രിയനന്ദനന്‍ യശോധരയുടെ അടുത്തെത്തിയപ്പോഴാണ് താന്‍ തലയില്‍ ചൂടിയത് മന്ദാരപ്പൂവല്ല നന്ത്യാര്‍വട്ടമാണെന്ന് അവര്‍ പറഞ്ഞത്.കഥ സിനിമയാക്കി യശോധര നായികയുമായി. പക്ഷെ കഥയെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍പ്പെട്ട സിനിമ ഇപ്പോള്‍ പാതിവഴിയിലാണ്.
നാട്ടുകാരുടെ നിര്‍ബന്ധപ്രകാരം ഏകാന്തവാസം മതിയാക്കി അവര്‍ കുമാരനെല്ലൂരിലെ ക്വാര്‍ട്ടേഴ്സില്‍ താമസമാക്കി. ഇവിടത്തെ ജീവിതം അസ്വസ്ഥതകള്‍ മാത്രമാണവര്‍ക്ക് സമ്മാനിച്ചത്. അതിനാല്‍തന്നെ വീണ്ടും പഴയ വീട്ടില്‍ തിരിച്ചെത്തി.
പഴയ വീട്ടിലെത്തിയിട്ടും അസുഖത്തിന് കാര്യമായ പുരോഗതിയുണ്ടായില്ല. ഓര്‍മ്മ ഏറെക്കുറെ ഇല്ലാതായി. കലശലായ രോഗവും ആഹാരത്തോടുള്ള വെറുപ്പും അവരുടെ ആരോഗ്യത്തെ പൂര്‍ണമായും തളര്‍ത്തി. ഒടുവില്‍ അവര്‍ മരണത്തിന് കീഴടങ്ങി.
തന്നെ മലയാളികള്‍ക്ക് മുമ്പിലെത്തിച്ച എം.ടിയെയും സിനിമയില്‍ തന്റെ ബാല്യകാലത്തെ അവതരിപ്പിച്ച കാവ്യാമാധവനെയും കാണണമെന്ന് അവസാന നാളുകളില്‍ അവര്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഈ ആഗ്രഹങ്ങളെല്ലാം ബാക്കിയാക്കിയാണ് യശോധര യാത്രയായത്. (കടപ്പാട്. വെബ് ലോകം).
അതിനാല്‍, നമ്മളും ഒരു അന്വേഷണത്തിനിറങ്ങുന്നു........
ആരായിരുന്നു. വിനോദിനി...........ഇവിടെ അവരുടെ ഓര്‍മ്മകള്‍ ഒളിച്ചിരിപ്പുണ്ട്.
നിങ്ങളുടെ ജീവിതത്തില്‍ പ്രണയമെന്ന വികാരം ഒരു തരിമ്പെങ്കിലും ഉണ്ടെങ്കില്‍, നിങ്ങള്‍ക്കൊരു നഷ്ടപ്രണയിനി ഉണ്ടെങ്കില്‍, പ്രണയിച്ച സ്ത്രീ/പുരുഷനെ വിവാഹം കഴിച്ചവരാണെങ്കില്‍...തീര്‍ച്ചയായും നിങ്ങള്‍ വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ്. വിലാസിനിയുടെ നോവല്‍ “ഊഞ്ഞാല്‍”......
പ്രണയാതുരമായ കൌമാര കാലങ്ങളില്‍, പ്രണയിനിയുമൊത്ത് ഊഞ്ഞാലാടിയാല്‍ കിട്ടുന്ന പ്രണയസുഖം,നിങ്ങള്‍ക്ക് ഈ ഊഞ്ഞാലില്‍ ഒന്ന് കേറി ആടിയാല്‍ നിങ്ങള്‍ക്ക് കിട്ടും. ഏതൊരു വ്യക്തിയുടെ മനസ്സും,തന്റെ കൌമാരകാലത്തിലേക്ക് കൊണ്ടുപോയി, തന്റെ നഷ്ടസ്വപ്നങ്ങളെ അയവിറക്കാന്‍ ഈ നോവല്‍ സഹായിക്കുന്നു.
ഒരു പ്രണയിനി ഉള്ളവര്‍ക്കും, ഉണ്ടായിരുന്നവര്‍ക്കും, ഈ നോവല്‍ വായിച്ച് കഴിഞ്ഞാല്‍ മനസ്സില്‍ തോന്നുന്ന ഒരു ചോദ്യമായിരിക്കും.....വിനോദിനി ആരാണ്? ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ? എങ്കില്‍ ആ വിനോദിനിയുടെ കണ്ണുകളില്‍ നിന്നും വായിച്ചെടുക്കാന്‍ അനേകായിരം കഥകള്‍ ഉണ്ടാവും നമ്മള്‍ക്കായി........
അതിനാദ്യം നമ്മള്‍ അറിയേണ്ടത്, വിലാസിനിയെന്ന തൂലികനാമത്തിലറിയപ്പെടുന്ന എം.കെ മേനോനെയാണ്.വടക്കാഞ്ചേരിയിലെ കരുമത്രയില്‍ മൂര്‍ക്കനാട്ട് തറവാട്ടില്‍ 1928 ജൂണ്‍ 23 ന് ജനിച്ചു.എറണാകുളത്തും വടക്കാഞ്ചേരിയിലുമായി സ്കൂള്‍ വിദ്യാഭ്യാസം, 1947 ല്‍ തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ നിന്നും ബിരുദം നേടി.കേരളത്തില്‍ അധ്യാപകനായും, ബോംബെയില്‍ ഗുമസ്തനായും ജോലി നോക്കിയതിനു ശേഷം 1953 ല്‍ സിംഗപ്പൂരിലേക്ക് പോയി, അവിടെ ഇന്ത്യന്‍ മൂവി ന്യൂസ് എന്ന ഇംഗ്ലീഷ് മാസികയുടെ പത്രാധിപരായി പുതിയ ജീവിതം ആരംഭിച്ചു.
തൃശൂര്‍, വടക്കാഞ്ചേരി ഭാഗത്തുള്ള ബ്ലോഗര്‍മാര്‍ക്ക് അദ്ദേഹത്തെ പറ്റിയും, ആ തറവാടിനെ പറ്റിയും കൂടുതല്‍ അറിയുവാന്‍ കഴിയും....അതിലൂടെ വായനക്കാരന്റെ ഹൃദയം പറിച്ചെടുത്ത് കൊണ്ടുപോയ ആ വിനോദിനിയിലേക്ക് ഒരു അന്വേഷണം.........
കള്ള് ഷാപ്പുകളും, പുസ്തകശേഖരവും, ചിരികളും കണ്ടെത്തുന്ന നമ്മുടെ ബൂലോഗത്ത് നിന്നും ഇത്തരം ഒരു അന്വേഷണവും നമ്മള്‍ക്ക് നടത്താം.......
അതിനു ശേഷം നമ്മുക്ക് തപ്പിയിറങ്ങാം........തൂവാനത്തു
സ്നേഹത്തോടെ............നട്ടപിരാന്തന്‍