മാനസികമായും, ശാരീരികമായും, "ഐ.എം.എഫ് പരമായും" എന്തിന് ലൈംഗീകപരമായും പരമതൃപ്തനായ ഒരുവന്റെ നട്ടപ്പിരാന്തുകള്‍
Showing posts with label എന്റെ രാഷ്ട്രീയം. Show all posts
Showing posts with label എന്റെ രാഷ്ട്രീയം. Show all posts

Tuesday, July 13, 2010

മുസ്ലീം ജനത.. പച്ചക്കണ്ണടയിലുടെ കാണേണ്ടവരോ???

കേരളത്തിലെ മുസ്ലിം ജനതയിലെ ഭൂരിപക്ഷം മതവിശ്വാസികളും, പൊതുസമൂഹത്തില്‍ നിന്നും ഒരു  ഒരു വേര്‍തിരിവ്  സ്വയം കണ്ടെത്തിയ സംഭവമായിരുന്നു ബാബറി മസ്ജിത് തകര്‍ക്കപ്പെട്ട കുപ്രസിദ്ധമായ 1992 ലെ ഡിസംബര്‍ 6 എന്ന ദിവസം. അതിന് ശേഷം കേരള ജനതയിലെ ഭൂരിപക്ഷം , മുസ്ളിം സമൂദായത്തെ ഒരു വേര്‍തിരിവില്‍ എത്തിച്ച ഒരു സംഭവമാണ്  കുപ്രസിദ്ധമായ മൂവാറ്റുപുഴ കൈവെട്ട് കേസ്

കേരളജനതയിലുള്ള നാനാമതസ്ഥരായ ജനസമൂഹം പൊതുവിലും, തമ്മില്‍ തമ്മിലും ജാതിയമായതും, മതപരവുമായ വേര്‍തിരിവിന്റെ വേലിക്കെട്ടുകള്‍ ഉണ്ടാക്കുന്നെങ്കില്‍ അതിന് കേരളത്തിലെ ജനത കൊടുക്കേണ്ടിവരുന്ന വില വളരെ വലുതായിരിക്കും. ഞാന്‍ വിശ്വസിക്കുന്ന എന്റെ മതവിശ്വാസം ഈശ്വരനെ അറിയാനും, എന്റെ ആത്മീയമായ ചോദനകള്‍ക്ക് ഉത്തരം തരാനും മാത്രം ഉപയോഗിക്കുന്ന ഒരു സാധാരണമനുഷ്യനെന്ന നിലക്ക്കേരളത്തില്‍ ഇന്ന് രൂപപ്പെട്ടുവരുന്ന മതധൃവീകരണം ഒരു മലയാളിയെന്ന നിലയില്‍, നാളെ എന്റെ മക്കളും ജീവിക്കേണ്ട എന്റെ നാട് കൂടിയാണെന്നുള്ള ഒരു ബോധമുള്ളതിനാലും എന്നെ വല്ലാതെ പേടിപ്പെടുത്തുന്നു. ഒരു പക്ഷെ മതാതിതമായി കാര്യങ്ങള്‍ വിശകലനം ചെയ്യുന്ന ഏതൊരു മലയാളിയുടെ മനസ്സിലും ഉണ്ടാവുന്ന പേടിയായിരിക്കാം എന്റെ മനസ്സിലും....

ഇത് എഴുതുമ്പോള്‍...... എന്റെ കുട്ടികാലം എനിക്ക് ഓര്‍ക്കാതിരിക്കാന്‍ വയ്യ...... അന്നത്തെ കൊച്ചുകൊച്ചു സംഭവങ്ങളെ ഇന്നത്തെ ജനതയുടെ രീതി വച്ചു നോക്കുമ്പോള്‍ എത്ര നിര്‍മലവും, ഓര്‍ക്കുമ്പോള്‍ നൈര്‍മല്യവും തോന്നുന്ന സംഭവങ്ങള്‍ ആയിരുന്നു. ഇന്ന് കേരളത്തില്‍ അറിയപ്പെടുന്ന മാപ്പിളപ്പാട്ടുഎഴുത്തുകാരനായ ശ്രീ. .എം. കരുവാരകുണ്ട് എന്നറിയപ്പെടുന്ന അധ്യാപകന്‍ ഞങ്ങളുടെ കരുവാരകുണ്ടിലെ ചേറുമ്പ് പ്രൈമറി സ്കൂളില്‍ അറബി മാഷായി പഠിപ്പിക്കുന്ന സമയം. ഒരു ദിവസം ഉണ്ട് എന്റെ രണ്ടാം ക്ലാസില്‍ പഠിക്കുന്ന അനിയത്തി അന്ന് നാലില്‍ പഠിക്കുന്ന എന്റെ അടുത്ത് വന്ന് പറയുന്നു. “ചേട്ടായി.... നാസറും ജമീലയും എല്ലാം മദ്രസയില്‍ പഠിക്കുന്ന ഖുറാന്‍ ഓതാന്‍ ഞാന്‍ പഠിച്ചു...കേക്കണോ?” ഇതും പറഞ്ഞ് അവള്‍ സൂറത്തുല്‍ ഫ്വാത്തിഹ “ബിസ്മിലാഹി റഹ്മാനുറഹീം......” എന്ന് വളരെ ഈണത്തില്‍ ചോല്ലുന്നു. ഇത് മദ്രസയില്‍ നിന്നും ഞാനൊക്കെ സ്ഥിരം കേള്‍ക്കാറുള്ളതാണ്. അവളെ അത് പഠിപ്പിച്ചത് മേല്‍ പറഞ്ഞ ആ മാഷാണ്ശ്രീ. .ഏം. മാഷ് വന്നതിന് ശേഷം എല്ലാ കുട്ടികളെയും ക്ലാസില്‍ ഇരുത്തി അറബി പഠിപ്പിക്കും. (ഇന്നാണെങ്കില്‍ അത് ഒരു മതവിശ്വാസം കുട്ടികളില്‍ അടിച്ചേല്‍പ്പിക്കുന്നുവെന്ന് ബഹളമുണ്ടാക്കാന്‍ മതിയായ കാരണമായി).  എനിക്കും അത് ഒരു പുതു അറിവായിരുന്നു. കാരണം അത് വരെ എന്റെ കൂടെ പഠിച്ചിരുന്ന, എന്റെ കൂടെ കളിച്ചിരുന്ന നാസറും, ഫിറോസും എല്ലാം പറഞ്ഞ് പേടിപ്പിച്ചിരുന്നത് അറബി എന്നത് ദൈവ ഭാഷയാണെന്നും, മുസ്ലീങ്ങള്‍ അല്ലാത്ത കുട്ടികള്‍ മുസായബ് തൊട്ടാല്‍ കണ്ണ് പൊട്ടിപോവും എന്നായിരുന്നു. അതിനാല്‍ തന്നെ മദ്രസകളില്‍ പഠിപ്പിക്കുന്ന പുസ്തകങ്ങള്‍ ഞങ്ങള്‍ക്ക് തൊടാന്‍ പേടിയായിരുന്നു. ശ്രീ. .എം മാഷിനോട്  ഞങ്ങള്‍ക്കൊക്കെ നല്ല ഇഷ്ടമായിരുന്നു. ക്ലാസില്‍ വന്നാല്‍ വളരെ മനോഹരമായി മാപ്പിളപ്പാട്ടുകള്‍ പാടിതരും.....(എന്നെ മാപ്പിളപാട്ട് പഠിപ്പിച്ച് വണ്ടൂര്‍ ഉപജില്ല കലോത്സവത്തിന് മാഷ് കൊണ്ടുപോയിട്ടുണ്ട്, അന്ന് ഇമ്പമുള്ള പാട്ടുകള്‍ കേട്ടതിനാലാവാം എരഞ്ഞോളി മൂസ എന്റെ പ്രിയപ്പെട്ട പാട്ടുകാരന്‍ ആയതും) ആ സമയത്ത്  എന്താ മുസായബില്‍ തൊട്ടാല്‍ കണ്ണുപോട്ടുമെന്ന് പറയുന്നതെന്ന് മാഷോട് ചോദിച്ചപ്പോള്‍ മാഷ് പറഞ്ഞ ഉത്തരം..... അത് കുട്ടികള്‍ പുസ്തകം വൃത്തിയായി സുക്ഷിക്കാനും, അലക്ഷ്യമായി മദ്രസയിലെ പുസ്തകങ്ങള്‍ കൈകാര്യം ചെയ്യാതിരിക്കാനും ആരോക്കെയോ പറഞ്ഞുപേടിപ്പിക്കുന്നതിനായി ഉണ്ടാക്കിയതാണെന്ന് പറഞ്ഞൂ (എല്ലാവരും പേടിപ്പിച്ചാണല്ലോ വരുതിയില്‍ വരുത്തുന്നത്) തന്നുകുഞ്ഞുമനസ്സുകളില്‍ ഒരു മതത്തിനെയും, മതഗ്രന്ഥങ്ങളെപ്പറ്റിയും പേടിപ്പെടുത്തുന്ന അറിവുകള്‍ ഉണ്ടായിരിക്കുന്നത് നല്ലതല്ല എന്നുള്ള സദുദ്ദേശ്യത്തിലാണ് മാഷ് അത് പറഞ്ഞ് മനസ്സിലാക്കി തന്നത്. പക്ഷെ എത്ര മനസ്സുകളില്‍ ഇന്നും മുസ്ലിം ജനതയും വി.ഖുറാനും ഒരു പേടിസ്വപ്നമായി കരുതുന്നു. പക്ഷെ കേരളത്തില്‍ ജമായത്ത് ഇസ്ലാമിയിലൂടെയും, മുജാഹിദ് സംഘടനകളും നടത്തിയ പരിഷ്ക്കരണ പ്രക്രിയയിലൂടെ വി.ഖുറാന്‍ ഏവര്‍ക്കും വായിക്കാന്‍ പറ്റുന്ന പുസ്തകമാണെന്നും, അതിന് പാ‍രായണ യോഗ്യമായ മലയാള പരിഭാഷയൊരുക്കി കേരളിയര്‍ക്ക് വായിക്കാന്‍ കഴിയുന്ന ഒരു സാഹചര്യമാണ് ഇന്നുള്ളത്ഞാന്‍ വളര്‍ന്നതും, ഇന്ന് ജീവിക്കുന്നതും ബഹുഭൂരിപക്ഷം മുസ്ലിങ്ങള്‍ പാര്‍ക്കുന്ന മലപ്പുറം ജില്ലയിലെ ഒരു ഗ്രാമത്തിലാണ്. പണ്ട് എന്റെ കുട്ടികാലത്ത് പരസ്പരം ആശ്രയിച്ചും മനസ്സിലാക്കിയും ജീവിച്ചിരുന്ന മലപ്പുറം ജില്ലയിലെ ജീവിതചുറ്റുപാടിലല്ല, കേരളത്തില്‍ മലപ്പുറം ജില്ലയെ ഒരു രണ്ടാം നിര ജില്ലയായി കണക്കാക്കുന്ന വിദ്യാസമ്പന്നരെന്ന് മേനി നടിക്കുന്ന ഇതര ജില്ലക്കാര്‍ കഴിയുന്നത്. കൂട്ടുകാരുടെ നിക്കാഹിന് കൂട്ടുപോവാനും പരിശുദ്ധ റംസാന്‍ മാസത്തില്‍ നോമ്പുതുറക്കാ‍നും വിളിക്കുന്നവരായിരുന്നു എന്റെ കൂട്ടുകാരും, അയല്‍വാസികളും, എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം പത്തിരിയും, പച്ചതേങ്ങയിട്ട് വച്ച് കോഴിക്കറിയും ആയത് പൂതംക്കോടന്‍ ആയിച്ചാത്ത ഉണ്ടാക്കിതന്ന കറികളിലൂടെയാണ്. കൂട്ടുകാരുമൊത്ത് രാത്രിയില്‍ ഒഴിപ്പുഴയുടെ തീരത്തിരുന്ന് പാട്ട് പാടിയിരിക്കുമ്പോള്‍, പാടാന്‍ ഒരു പാട്ടും ഇല്ലെങ്കില്‍ “മൌലൂദിനു” പാടുന്ന “ഇന്ന ബൈയ്ത്തന്‍ അന്ത സാക്കിനഹു....ലൈസ മുഹ്താജന്‍ നുല്വറുജി......” എന്റെ കൌമാരക്കാലത്ത് പാടിയ ആ പാട്ടുകള്‍ ഇന്നും എന്റെ മനസ്സില്‍ ഉണ്ടെങ്കില്‍, എത്ര സുന്ദരസുരഭിലമായി ഒരു നാടായിരിക്കും ഞങ്ങളുടെ ഗ്രാമവും, അതിലെ സ്നേഹത്തോടെയുള്ള നാട്ടുകാരും.
 
പണ്ട് ഉണ്ടായിരുന്ന ആ സാഹോദര്യവും, സഹിഷ്ണുതയും എവിടെ പോയിയോളിച്ചു നമ്മുക്കിടയില്‍ നിന്നും. ഇത്തരം ഒരു സാഹോദര്യത്തിലും, സഹവര്‍ത്ത്വത്തിലും വസിച്ചിരുന്ന ഒരു ജനതയുടെ ഇന്നത്തെ അവസ്ഥ ആലോചിക്കുമ്പോള്‍ എനിക്ക് പേടിയാവുന്നു. എവിടെയാണ് ജനങ്ങള്‍ക്ക്  ഇതര മതവിഭാഗങ്ങളില്‍ അവിശ്വാസവും, അസഹിഷ്ണുതയും, ഹിസയുടെ ത്വരയും വന്നുപെട്ടത്. ഇതിന്റെയെല്ലാം കാരണങ്ങള്‍ ചികയുമ്പോള്‍ പരസ്പരം പഴിചാരി രക്ഷപെടാന്‍ ശ്രമിക്കുന്നത് അന്ത്യന്തം അപകടകരവും, പ്രത്യഘാതങ്ങള്‍ ഉളവാക്കുന്ന അവസ്ഥയിലായിരിക്കും നമ്മളെയെല്ലാം കൊണ്ടുപോവുന്നത്

ഒരു പക്ഷേ കേരളത്തില്‍ മുസ്ലിം രാഷ്ടീയധാരമാറിയതുതന്നെ.... മദനിക്ക് മുമ്പും, മദനിയ്ക്ക് ശേഷവും എന്നു പറയുന്നതായിരിക്കും ഉചിതം... മദനി പ്രാവര്‍ത്തികമാക്കിയെന്നു പറയുന്ന തീവ്രനിലപാടുകള്‍ ഒരു യുവതയെ തെറ്റായമാര്‍ഗ്ഗത്തില്‍ കൊണ്ടുപോയിരിക്കാം.....എങ്കില്‍ പോലും, അത്തരം നിലപാടുകള്‍ മലപ്പുറം ജില്ലയില്‍ അധികം വേരോട്ടം പിടിച്ചില്ല എന്നുള്ളത് പ്രത്യേകം പരാമര്‍ശിക്കപ്പെടേണ്ടതാണ്. മുസ്ലിം ലീഗിന്റെ മിതവാദ നിലപാടുകളില്‍ എതിര്‍പ്പുള്ള ഒരു കൂട്ടം ആളുകള്‍ മറുചേരികളിലേക്ക് പോയിരിക്കാം... പക്ഷെ നീതിന്യായ വ്യവസ്ഥയാണ് ഇന്ത്യന്‍ ജൂഡിഷറിയുടെ അന്തിമവാക്കെങ്കില്‍ കോയമ്പത്തൂര്‍ കലാപത്തില്‍ മദനി വിചാരണ കൂടാതെ കിടന്ന ആ നീണ്ട സംവത്സരങ്ങള്‍ ഇന്ത്യന്‍ ജൂഡിഷ്യറിയ്ക്ക് ഒരു കളങ്കമാണ്. ഒരു പുതിയ മനുഷ്യനും, ഒരു പുതിയ രാഷ്ടീയപ്രവര്‍ത്തനവും ആയിരിക്കും എന്റെ വഴിയെന്ന് പ്രഖ്യാപിച്ച് വന്ന മദനിയെ വീണ്ടും ചില ഊഹാപോഹങ്ങള്‍ക്കിടയില്‍ ഇപ്പോള്‍ കേസിലെക്ക് വലിച്ചിഴച്ച് കൊണ്ടുപോവുന്നത് കാണുമ്പോള്‍ ഇന്ത്യന്‍ ജൂഡിഷ്യറിയും, ഭരണകൂ‍ടവും ഒരു ജനതയുടെ സംശയത്തില്‍ വരുന്നതിനെ ന്യായികരിക്കാന്‍ കഴിയില്ലെങ്കിലും, അവിശ്വസിക്കാന്‍ കഴിയില്ല എന്നാണ് എന്റെ വിശ്വാസം. ഇനി സ്വന്തം ജീവിതത്തില്‍ നിന്നും മദനി പാഠം പഠിച്ചില്ലെങ്കില്‍ അദ്ദേഹമായിരിക്കും കേരളത്തിലെ മുസ്ലിം ജനനേതാക്കളില്‍ ഏറ്റവും വലിയ വിഡ്ഡി. ശ്രീ. ബഷീര്‍ വള്ളിക്കുന്ന് എഴുതിയ ചില ബ്ലോഗ് പോസ്റ്റുകള്‍ ഈയൊരു വിഷയത്തില്‍ വളരെ പോസിറ്റീവ് ആയ നിലപാടുകള്‍ ആണ് സ്വീകരിച്ചിരിക്കുന്നത്. ഒരു പക്ഷെ എന്റെ ഈ പോസ്റ്റു പോലും.....അതിനെ ചുവട് പിടിച്കാവണം. സൂഫിയ മദനിയെപ്പോലും (സഫിയ എന്ന ഒരു സാധാരണ സ്ത്രീയെ സൂഫിയ മദനിയെന്ന വ്യാജനാമത്തില്‍ മാധ്യമങ്ങള്‍ കൊണ്ടാടിയപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട് എന്തുകൊണ്ട് മദനി അത് തിരുത്തുന്നില്ലെന്ന്). ഇതെല്ലാം കണ്ട് ശ്രീ. അബ്ദുള്‍നാസര്‍ മദനിയുടെ ആദ്യഭാര്യ ചിരിക്കുകയായിരിക്കുമോ. സഫിയയുടെ അറസ്റ്റും ജയില്‍വാസവും, മാധ്യമങ്ങള്‍ കൊണ്ടാടിയതില്‍ നമ്മുടെ മുമ്പില്‍ ഒളിഞ്ഞിരിന്നു പല്ലിളിച്ചത്.....മലയാളിയുടെ ലൈംഗികപട്ടിണിയായിരുന്നു. അങ്ങിനെയാണിന്ന് കേരളത്തിലെ പത്രചാനല്‍ മാധ്യമങ്ങള്‍........ സഫിയയുടെ മുഖത്തേക്കും, ഷെറിന്റെ ഉടലളവുകളിലേക്കും, വ്യഭിചാരകുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെടുന്ന സ്ത്രികളുടെ ശരീരം ക്യാമറക്കണ്ണിലൂടെ നമ്മുടെ മുമ്പിലേക്ക് ഇട്ടുതന്ന് നമ്മുടെ ലൈംഗീകപട്ടിണി മാറ്റിതരുന്നത്. ന്യുസ് അവറുകളില്‍ 5-10 മിനുട്ടില്‍ വാദിച്ച് ജയിക്കാനായി ഓരോ രാഷീയപാര്‍ട്ടിയുടെയും മതസംഘടനകളുടെയും നേതാക്കള്‍ വന്ന് ആക്രോശിച്ച് വന്ന് തുപ്പിയിട്ട് പോവുന്നതും നമ്മള്‍ യഥേഷ്ടം സഹിക്കുന്നു. 

മലപ്പുറം വിദ്യാഭ്യാസത്തില്‍ കൈവരിച്ച വിജയത്തെ സംശയദൃഷ്ടിയോടെ കമന്റുകള്‍ പാസാക്കിയതും ഒരു ജനതയുടെ യഥാര്‍ത്ഥമനസ്സ് അറിയാതെയായിരുന്നു. (. വി.എസ്. എന്റെ കൂടെ നേതാവാണെങ്കിലും അദ്ദേഹം നടത്തിയ ഒരു കമന്റ് അനുചിതമായിരുന്നു. മാത്രമല്ല അത് പിന്നീട് അദ്ദേഹം തന്നെ തിരിത്തി. അതു ഒരു പക്ഷെ ശ്രീ. സൂപ്പി വിദ്യാഭ്യാസമന്ത്രിയായിരുന്നപ്പോള്‍ കൈകൊണ്ട ചില തെറ്റായ നിയമനങ്ങളെ സാധുകരിച്ചുകൊണ്ടായിരിക്കാം). ഒരു ജനതയുടെ മാധ്യമസംസ്ക്കാരം അത് നല്ല രീതിയിലോ, തെറ്റായ രീതിയിലൊ വായനക്കാര്‍ക്ക് വിവഷിക്കാം, എന്നിരുന്നാലും, “മാധ്യമം“ എന്നെ പത്രവും, ജമായത്ത്, മുജാഹിദ് സംഘടനകളും മുസ്ലിം ജനവിഭാഗങ്ങള്‍ക്കിടയില്‍ വിദ്യാഭ്യാസരംഗത്ത് നല്‍കേണ്ട ഉത്തരവാദിത്വവും, ആവിശ്യകതയും ഒരു തിരിച്ചറിവായി നല്‍കിയതിനാലാണ് മുസ്ലിം സമൂഹത്തില്‍ വിദ്യാഭ്യാസത്തില്‍ വളരെ മുമ്പില്‍ വരാനും ഏതോരു കുട്ടിയോടും മത്സരിക്കാനുള്ള വീര്യവും അവന് നല്‍കിയത്. അത്തരം ഒരു ബോധമാണ് മലപ്പുറം ജില്ലയെ വിദ്യാഭ്യാസമേഖലയില്‍ ഏവരേയും അസൂയപ്പെടുത്തുന്ന ഒരു നിലയില്‍ ഇന്ന് എത്തിച്ചിരിക്കുന്നത്.

എന്നിട്ടും എനിക്ക് മനസിലാവാത്ത ചിലകാര്യങ്ങളും ഉണ്ട് ഇന്ന് ഞാന്‍ കാണുന്ന എന്റെ ഗ്രാമത്തിലെ മുസ്ലിം മതവിശ്വാസത്തില്‍. വി.മുഹമ്മദ് () ജീവിതരീതികളും, സുന്നത്തുകളും, ഹദീസുകളും, വി. ഖുറാന്‍ മുന്‍നിറുത്തി ദീനിബോധത്തില്‍ കഴിയുന്ന ആ സമൂഹം എങ്ങിനെ പല ഉപവിഭാഗങ്ങള്‍ ആയി, മുജാഹിത്, ജമായത്ത്, സുന്നി, അതിന്റെ ഉപവിഭാഗങ്ങ്ള്‍ ആയിപ്പിരിഞ്ഞു. ക്രിസ്ത്യന്‍, ഹിന്ദു വിഭാഗങ്ങള്‍ക്ക് അതിനുള്ള ന്യായികരണം നല്‍ക്കാന്‍ കഴിയുമെന്നിങ്കിലും, മുസ്ലിം സ്ത്രീകള്‍ പള്ളിയില്‍ പോകാമെന്ന് ഒരു വിഭാഗവും, അത് ഹറാമാണെന്ന് ഒരു വിഭാഗവും, അങ്ങിനെ അനേകം ആരോപണപ്രത്യാരോപണങ്ങള്‍. അങ്ങിനെ വിശ്വാസത്തിലെ ചില വാക്കുകളില്‍ പിടിച്ച് സംഘടനയും ഉപസംഘടനയും ആയികഴിയുന്നതെന്തിനാണ്. പണ്ട് എന്റെ കുട്ടികാ‍ലത്ത് ഒരു നിസ്കാരപള്ളിയുണ്ടായിരുന്ന എന്റെ കൊച്ചുഗ്രാമത്തില്‍ ഇന്ന് 5 നിസ്കാരപള്ളികള്‍ ആണ്. സ്വന്തം സംഘടനയുടെ പേരും പ്രതാപവും കാണിക്കാന്‍ മാത്രമുള്ള ചില ആരാധനാലയങ്ങള്‍. ആ ഉപവിഭാഗങ്ങള്‍ക്ക് ഇടയില്‍ വേര്‍തിരിവും, മത്സരങ്ങളും എനിക്ക് കാണാന്‍ കഴിയുമ്പോള്‍ ഇതെല്ലാം ശരിക്കും മുതലെടുക്കുന്ന കൂട്ടര്‍ പുറത്തുണ്ടാവില്ലേ.

ഇവിടെയാണ് മുസ്ലിം ജനസമൂഹം ചില പൊയ്മുഖങ്ങളെ തിരിച്ചറിയാതെ പോയത്. മുസ്ലിം സമൂഹത്തിലെ തീവ്രവാദനിലപ്പാടിനെതിരെ സത്യസന്ധമായ അഭിപ്രായങ്ങള്‍ നടത്തുന്ന ആര്യാടന്‍ മുഹമ്മദും , മകനും വെറുക്കപ്പെട്ടവനാവുന്നതും, നാല് വോട്ടിന് വേണ്ടിയും തന്റെ കസേരയ്ക്ക് വേണ്ടിയും കേരളത്തെ ഉമ്മന്‍ ചാണ്ടിയോളവും, പിണറായിയോളവും ചെറുതാക്കുന്ന നേതാക്കള്‍ മുസ്ലിം മതനേതാക്കള്‍ക്ക് പ്രിയങ്കരനാവുന്നതും, രാഷ്ടീയമായ ഒത്തിരി എതിര്‍പ്പുണ്ടെങ്കിലും ഇന്ന് കേരളത്തില്‍ ആര്‍ജവമുള്ള ഒരു യുവനേതാവ് ഒരു പക്ഷെ മുസ്ലിം യൂത്ത് ലീഗിന്റെ ഷാജിയായിരിക്കും. അത് ഒരു പൊയ്മുഖമല്ലെങ്കില്‍ നാളെ ആ യുവാവില്‍ ഒരു നല്ല നേതാവിനെ കേരളത്തിന് കിട്ടാം. ആ ഷാജിയും മുസ്ലിം തീവ്രനിലപാടുകള്‍ എടുക്കുന്ന ചില സംഘടനകള്‍ക്ക് അനഭിമതനാണ്. അദ്ദേഹത്തെ പരാജയപ്പെടുത്തിയത്  ചില മുസ്ലിം സംഘടനകള്‍ തന്നെ മുന്നിട്ടിറങ്ങിയാണ്.
കലഹം മൂലം നിത്യദു:ഖമനുഭവിക്കുന്ന ഒരു കുടുംബത്തിലെ അംഗങ്ങളെപോലാവും, കേരളത്തില്‍ പരസ്പരം മതവിഭാഗങ്ങള്‍ പോരാടിയാല്‍. ഇന്ന് കേരളത്തില്‍ നടക്കുന്ന പോലീസ് റെയ്ഡുകള്‍ തികച്ചും ഏകപക്ഷിയമായ രീതിയില്‍ ആണ് നടക്കുന്നത്. അത് ഒരു ജനസമൂഹത്തെ വിശ്വാ‍സത്തില്‍ എടുത്തിട്ടല്ല നടക്കുന്നത്. അത് കേവലം രാഷ്ടീയലാഭത്തിനാണ് ഇവിടെയുള്ള രാഷ്ടീയപാര്‍ട്ടികള്‍ ഉപയോഗിക്കുന്നതെങ്കില്‍ ഒരു മദനിയുടെ വര്‍ഷങ്ങളായുള്ള ജയില്‍വാസം ഒരു ജനതയില്‍ ഉണ്ടാക്കിയ മരപ്പിപ്പ് ആയിരിക്കില്ല ഈ റെയ്ഡിലൂടെ അതിന്റെ ഉപഉത്പന്നമായി കേരളത്തില്‍ പടരാന്‍ പോവുന്നത്. ഒരു പക്ഷെ കേരളത്തില്‍ ക്രിസ്ത്യന്‍ വിഭാഗത്തിലെ ചില സ്ക്കൂളുകളില്‍ നിന്നും സ്കാര്‍ഫ് ധരിച്ച ചില പെണ്‍ക്കുട്ടികളെ പുറത്താക്കിയ സംഭവം ആയിരുന്നിരിക്കാം ഒരു പക്ഷെ ശ്രീ. ജോസഫിലേക്കുള്ള പ്രതികാരനടപടിയായി എത്തിയത്. മതപരമായ സ്ക്കൂളുകള്‍ നടത്തി, മതത്തിന്റെ പേരില്‍ ന്യൂനപക്ഷമെന്ന പദവി നേടി,  മതപരപായ വസ്ത്രങ്ങള്‍ ധരിച്ച ഒരു സ്ക്കൂളിലും അധ്യാപികയും എങ്ങിനെ ഇതര മതവിശ്വാസം പുലര്‍ത്തുന്ന ഒരു കുട്ടിയെ വസ്ത്രധാരണത്തിന്റെ പേരില്‍ പുറത്താക്കാന്‍ കഴിയും,  എന്തുകൊണ്ട് ഇത്തരം സംഭവങ്ങള്‍ അധികം ചര്‍ച്ചചെയ്യാതെ പോവുന്നു. ഇതെല്ലാം നമ്മുടെ സമൂഹത്തില്‍ വീഴുന്ന വിഷവിത്തുകള്‍ ആണ്. വിഷവിത്തുകള്‍ ഇവിടെ നട്ടുവര്‍ത്തുന്നതില്‍ എല്ലാ മതവിഭാഗങ്ങള്‍ക്കും, രാഷ്ടീയസാമുദായികസംഘടനകള്‍ക്കും പങ്കുണ്ട്. ഇനി വരുന്ന ഇഫ്താര്‍ വിരുന്നില്‍ ഈ നേതാക്കളെല്ലാം കെട്ടിപ്പിടിച്ച് ചിരിച്ച ചിത്രം നോക്കി നമ്മുക്ക് വിശപ്പടക്കാം. 

ഒരു അധ്യാപകന്‍ എന്നനിലയില്‍ ഒരു അര്‍ത്ഥത്തിലും ഉപയോഗിക്കാന്‍ പറ്റാത്ത വാക്കുകളിലൂടെയാണ് ശ്രീ. ജോസഫ് ആ ചോദ്യപേപ്പര്‍ ഉണ്ടാക്കിയത്. പക്ഷെ അതിന് കിട്ടിയ ശിക്ഷ ശരിക്കും ശ്രീ. ജോസഫിനല്ല. മറിച്ച് കേരളസമൂഹത്തിന്‍ നിലവില്‍ ബാക്കിയുണ്ടായിരുന്ന സഹിഷ്ണുതയ്ക്കും, സാഹോദര്യത്തിനുമാണ്.

ഇപ്പോള്‍ ഇതാ പ്രചരിക്കുന്നു ക്രിസ്ത്യാനികള്‍ മുസ്ലിങ്ങളുടെ കടകള്‍ നിശബ്ദമായി ബഹിഷ്ക്കരിക്കുന്നുവെന്ന്. കോയമ്പത്തൂര്‍ തെരുവില്‍ നടന്ന ഒരു ചെറിയ സംഭവത്തില്‍ നിന്നും തുടങ്ങിയ ഇത്തരം ജാതിപരമായ ബഹിഷ്ക്കരണമാണ് കോയമ്പത്തൂര്‍ കലാപമായി മാറിയത്. നമ്മള്‍ ഓരോരുത്തരുഅം ഇത്തരം പ്രവണതകള്‍ സമൂഹത്തില്‍ കാണുന്നുവെങ്കില്‍ അതു തടയേണ്ടതും, അതിന്റെ ഭവ്യഷിത്തുകള്‍ ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുമാണ്. ഇത്തരം വാര്‍ത്തകള്‍ കൊടുത്ത് മുതലെടുപ്പ് നടത്തുന്ന ദുഷ്ടശക്തികളെയും കരുതിയിരിക്കേണ്ടതാണ്.

എനിക്ക് പറയാനുള്ളത്....കേരളത്തിലെ മുസ്ലിം സഹോദരങ്ങളും, സഹോദരികളും മുന്നിട്ടിറങ്ങി “സലാം=സമാധാനം” എന്ന വാക്കില്‍ നിന്നും ഉത്ഭവിച്ച “ഇസ്ലാം” എന്ന മതത്തിന്റെ സൌന്ദര്യവും, നീതിബോധവും, ആ മതത്തെപ്പറ്റി തെറ്റിദ്ധാരണകള്‍ പുലര്‍ത്തി വളര്‍ന്നുവരുന്ന കേരളജനതയ്ക്ക് മുമ്പില്‍ തുറന്നിടണമെന്നാണ്. അല്ലെങ്കില്‍....... പോലീസ് വീടുകളില്‍ കയറിയിറങ്ങുമ്പോള്‍, അതെന്താ പോലീസ് വന്നതെന്ന ചോദ്യത്തിന് നമ്മള്‍ക്ക് കുട്ടികള്‍ക്ക് ഉത്തരം കൊടുക്കാന്‍ കഴിയില്ല. ഇത് പറയാന്‍ കാരണം...ലുകൌട്ട് നോട്ടിസ് കൊടുത്തു കുറ്റം ആരോപിക്കപെടുന്ന ഒരു വ്യക്തിയുടെ ചിത്രത്തില്‍ ഒരു പിഞ്ചുകുഞ്ഞിന്റെ കയ്യുടെ ഭാഗം കാണാം. ഒരു കുടുംബചിത്രത്തില്‍ നിന്നും ഒരു പിതാവിന്റെ ചിത്രം മുറിച്ച് മാറ്റപ്പെടുമ്പോള്‍ അവിടെ പലതും പിന്നീട് മുറിച്ച് മാറ്റപ്പെടാം......അത്തരം ചിത്രങ്ങള്‍ കൊടുക്കുമ്പോള്‍ പോലീസും വളരെ ജാഗ്രതപാലിക്കേണ്ടതായിരുന്നു. 

ജാതിമതചിന്തകള്‍ക്ക് അതീതമായി ചിന്തിക്കുകയും, പ്രവര്‍ത്തിക്കുകയും ചെയ്യുന്ന അനേകായിരം ആളുകള്‍ നിങ്ങള്‍ക്ക് കൂടെയുണ്ടാവും, അതല്ല മറിച്ച് നമ്മുടെയെല്ലാം ലക്ഷ്യബോധമില്ലാത്ത രാഷ്ടീയനേതൃത്വത്തിനും, നാല് വോട്ടിനു വേണ്ടി സ്വന്തം ജനസമൂഹത്തെ വ്യഭിചരിക്കാന്‍ വിടുന്ന സംഘടനനേതൃത്വത്തിനോ ആണ് ഇതിന്റെ ഉദരവാദിത്വമെന്നും, അവര്‍ തീര്‍ക്കട്ടെയെന്ന് പറഞ്ഞിരുന്നാല്‍ പിന്നെ മുഴങ്ങികേള്‍ക്കുന്നത് നമ്മുടെ വീട്ടില്‍ നിന്നുള്ള കുഞ്ഞുങ്ങളുടെ തേങ്ങല്‍ ആയിരിക്കും.

മുസ്ലിം ജനത... തങ്ങളെ മറ്റുള്ളവര്‍ പച്ചകണ്ണടയിലൂടെ നോക്കികാണേണ്ടവരല്ല എന്ന് തീരുമാനിക്കേണ്ടത് ആ ജനസമൂഹം തന്നെയാണ്.

അതിനാല്‍ ഒരു കണ്ണടയും വയ്ക്കാതെ ജീവിക്കുന്ന ഒരുത്തന്റെ നട്ടപ്പിരാന്തുകള്‍ ആണിത്.

Wednesday, May 19, 2010

ബൂലോകത്തെ “മദ” പാടുകള്‍

ഇത്തിരി ദൈവ നിഷേധിയായി നടക്കുന്ന എന്റെ കുട്ടിക്കാലത്ത് സന്ധ്യാസമയമായാല്‍ അമ്മച്ചി പറയുമായിരുന്നു ഒപ്പം വന്ന് “കുരിശ് വരയ്ക്കാന്‍” അത് കേള്‍ക്കുമ്പോഴെ ഞാന്‍ “പിശാച് കുരിശ് കണ്ടപോലെയാവും”.അങ്ങിനെയുള്ള ഒരു സന്ധ്യസമയത്താണ് ഞാന്‍ അമ്മച്ചിയോട് ചോദിച്ചത്, “അമ്മച്ചി.... എന്നെ പേപ്പട്ടി കടിച്ച് ഞാന്‍ മരിച്ചാല്‍ അമ്മച്ചി എന്റെ ചിത്രം ഇവിടെ വയ്ക്കുമോ, അതോ ആ പേപ്പട്ടിയുടെ ചിത്രം ഇവിടെ വയ്ക്കുമോ? അതിനു അമ്മച്ചി പറഞ്ഞ ഉത്തരം ഞാന്‍ എഴുതുന്നില്ല. പിന്നെ എപ്പോഴോ ഞങ്ങള്‍ സന്തോഷമായിട്ടിരുന്ന സമയത്ത് വീണ്ടും ഞാന്‍ ഈ ചോദ്യം അമ്മച്ചിയോട് ചോദിച്ചപ്പോള്‍ അമ്മച്ചി ഉത്തരം പറഞ്ഞത്.....“നിന്റെ ഫോട്ടോ വയ്ക്കും, അല്ലാ‍തെ ആരാ പേപ്പട്ടിയുടെ ചിത്രം വയ്ക്കുക“ എന്നാണ്.......അപ്പോള്‍ ഞാന്‍ തിരിച്ച് ചോദിച്ചു......അങ്ങിനെയാണെങ്കില്‍ എന്തിനാണ് ക്രിസ്ത്യാനികള്‍ കുരിശ് വീട്ടില്‍ വയ്ക്കുന്നത്, കുരിശില്‍ കിടന്ന്, കുരിശ് കാരണമല്ലേ യേശുക്രിസ്തു മരിച്ചത്, അപ്പോള്‍ അത് പേപ്പട്ടിയുടെ ചിത്രം വയ്ക്കുന്നതിനു തുല്യമല്ലേയെന്ന് ചോദിച്ചപ്പോള്‍ ഒരു നിമിഷം അമ്മ ആലോചിച്ച്, അമ്മച്ചിയുടെ കയ്യിലുണ്ടായിരുന്ന ബൈബിളില്‍ സുക്ഷിച്ച് വച്ചിരുന്ന മരിച്ചുപോയ എന്റെ ചാച്ചന്റെ ചിത്രം എടുത്ത് എന്റെ നേരെ നീട്ടിയിട്ട് ചോദിച്ചു......ഈ ഫോട്ടോയിലേക്ക് കാര്‍ക്കിച്ച് തുപ്പാന്‍, ഞാന്‍ അതിനു വിസമ്മതിച്ചപ്പോള്‍......ഇതിനെ നിങ്ങള്‍ ഈശ്വരനിഷേധികള്‍ക്ക് വെറും കടലാസായും കാണാം കാരണം അടിസ്ഥാനപരമായി അത് വെറും ഒരു കടലാസാണ്......നീ അങ്ങിനെ കാണുന്നില്ല എന്നത്‌, ഞാന്‍ വിശ്വസിക്കുന്നത് പോലെ ആ ചിത്രത്തില്‍ നീ നിന്റെ മരിച്ചുപോയ ചാച്ചനെ കാണുന്നുവെന്നതിനാലാണ്......ഇതു തന്നെയാണ് പ്രാര്‍ത്ഥനകളിലും, വ്യത്യസ്ഥരൂപത്തിലുള്ള മതവിശ്വാസത്തിലും, എന്തിന് ഹിന്ദുക്കള്‍ കല്ലിനെയും മരത്തിനെയും പൂജിക്കുന്നതും എല്ലാം....എല്ലാത്തിലും ഈശ്വരനെ കാണുക. എല്ലാ മനുഷ്യരിലും ഈശ്വരനെ കാണുക അപ്പോള്‍ ഇത്തരം പൊട്ടത്തരങ്ങള്‍ ചോദിക്കാന്‍ തോന്നുകയില്ല എന്നു പറഞ്ഞു.....പുള്ളിക്കാരി എന്നുമുള്ളപോലെ ഒറ്റയ്ക്ക് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി....

പിന്നീട് എപ്പോഴോ ഭാര്യയുമായി....ദൈവത്തിന്റെ കാര്യം പറഞ്ഞു തര്‍ക്കിച്ചപ്പോള്‍ പുള്ളിക്കാരി പറഞ്ഞത്, ഈശ്വരവിശ്വാസം യുക്തിവച്ച് അളക്കാവുന്നതല്ല, അത് ആത്മീയമായ സുഖത്തിനുള്ളതാണെന്നാണ് പറഞ്ഞത്, അതിനാല്‍ പകല്‍ നക്ഷത്രങ്ങളെ കാണുന്നില്ല എന്നു കരുതി നക്ഷത്രങ്ങള്‍ ഇല്ലായെന്ന് വാദിക്കരുത്, അത് തന്നെയാണ് ഈശ്വരവിശ്വാസവും, അതിന് രാത്രിയാവുന്ന ജീവിത സന്ദര്‍ഭങ്ങളില്‍ നമ്മുക്ക് ഈശ്വരനെ കാണാം....

ഇതെല്ലാം ഇവിടെ പറയാന്‍ കാരണം, രണ്ടു ഗ്രൂപ്പുകള്‍ അതായത്, ക്രിസ്ത്യാനികളും, മുസ്ലിങ്ങളുമായ ഒരു കൂട്ടം നല്ല ബ്ലോഗര്‍മ്മാര്‍, ബൂലോകത്തില്‍ വി.ഖുറാനാണോ, അതോ വി. ബൈബിളാണോ മൂല്യവത്തായത്, രണ്ടിലും ഏതാണ് സത്യം എന്ന് അളക്കാന്‍ ശ്രമിക്കുന്ന കാഴ്ചയില്‍ നിന്നാണ് ഈ പോസ്റ്റ് ഇടുന്നത്, ഈ “മദ സംവാദത്തിലെ” ഏറ്റവും രസകരമായ കാര്യം എന്താണെന്ന് വച്ചാല്‍ രണ്ടുപേരും അളക്കാന്‍ ഉപയോഗിക്കുന്ന മീഡിയം, ഈ ലോകത്ത് എല്ലാവരിലും അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്, പക്ഷെ ഒരാള്‍ അളക്കാന്‍ കൊണ്ടുവന്നത് ലിറ്ററും, മറ്റേയാള്‍ അളക്കാന്‍ കൊണ്ടുവന്നത് സ്കയിലും ആണ്. എന്നിട്ട് രണ്ടു പേരും മത്സരിച്ച് അളന്നിട്ട് പറയുകയാണ്.......നിന്റെ അളവ് തെറ്റാണ്......എന്റെ അളവാണ് ശരിയെന്ന്, അതുപോലെ മറിച്ചും...... ജീവിതകാലം മുഴുവന്‍ ഇവര്‍ അളന്നാലും, സമയം ചിലവഴിച്ചാലും ഇവരുടെ മനസ്സില്‍ ഒരിക്കലും തോന്നില്ല ഒരേ തോത് വച്ച് അവരുടെ വിശ്വാസ സംഹിതയെ പരസ്പരം അളക്കാന്‍.

വളരെ അടുത്തകാലത്ത് മാത്രം ബൂലോകത്തില്‍ പ്രത്യക്ഷപ്പെട്ട ഒരു പ്രതിഭാസമാണ് മത സംവാദം. ശ്രീ. കാട്ടിപ്പരുത്തിയെന്ന പ്രശസ്ത ബ്ലോഗര്‍ തന്റെ ബ്ലോഗിലൂടെ പ്രസിദ്ധികരിച്ച “ആദ്യപാപമോ, ആദ്യ പാഠമോ” എന്ന ക്രിസ്ത്യന്‍-മുസ്ലീം സംവാദമാണ് ഈ പോസ്റ്റിനു ആധാരമായിട്ടുള്ളത്. ഇത്തരം സംവാദങ്ങള്‍ ഇതു ബൂലോകത്തില്‍ ആദ്യമാണെങ്കിലും, ബൂലോകത്തിനു വെളിയില്‍ ഇതു പുതിയ ഇടപാട് അല്ല. ശ്രീ. സക്കീര്‍ നായിക്, ശ്രീ. എം. എം. അക്ക്ബര്‍ തുടങ്ങിയവര്‍ കുറെ കാലങ്ങളായി നടത്തുന്ന സംവാദ പ്രക്രിയയുടെ ബൂലോക പതിപ്പുകളാണ് ഇവയെല്ലാം‍. അതുപോലെ പണ്ട് ഒരു പാസ്റ്റര്‍ ഇന്ത്യയുടെ ത്രിവര്‍ണ്ണപതാകയെ പറ്റി പ്രസംഗിച്ചത് ഇന്റര്‍നെറ്റില്‍ വളരെ കുപ്രസിദ്ധമാണ്. ഇത്തരം പ്രസംഗം; ജീവിതവും, കലയും, ഉപജീവനവും ആക്കിയവര്‍ നടത്തിയതും, പ്രസ്തുത പഴകിയതും അവിടെ നിന്നും പഠിച്ചതും ബൂലോകത്തില്‍ വിളമ്പുമ്പോള്‍ അതിനു എന്തു തരം ചലനങ്ങളാണ് ഉണ്ടാക്കാന്‍ കഴിഞ്ഞത് എന്നു ചിന്തിക്കുന്നത് ഉചിതമായിരിക്കും.

മത പ്രചരണം വിശ്വാസിയുടെ അവകാശമാണ് .യഥാര്‍ഥസത്യത്തെ കണ്ടെത്താനുള്ള അന്വേഷണമെന്ന നിലയില്‍ മതങ്ങള്‍ തമ്മിലുള്ള സംവാദങ്ങള്‍ തത്വത്തില്‍ തെറ്റല്ല താനും.

ക്രിസ്ത്യനികളും, മുസ്ലിങ്ങളും...... അപൂര്‍വ്വമായി ചില ഹിന്ദുവിശ്വാസികളും...... ജപമണിമാലകള്‍ വിരലിലൂടെ ചലിപ്പിച്ച് പ്രാര്‍ത്ഥിക്കുന്നത് കാണാം.....എന്റെ പ്രണയകാലത്ത് ഒരു ദിവസം എന്റെ പ്രണയിനിയും പിന്നീട് എന്റെ ഭാര്യയുമായ സിമിയുടെ കയ്യിലും ഇത്തരം ഒരു കൊന്തയിരിക്കുന്നത് കണ്ട്, ഇതിന്റെ ഉദ്ദേശ്യം എന്താണെന്ന് ചോദിച്ചപ്പോള്‍.... പുള്ളിക്കാരി പറഞ്ഞത് ന്യായവിധിയുടെ സമയത്ത് നമ്മുടെ എല്ലാ അവയവങ്ങളോടും ചോദിക്കുമത്രേ ദൈവത്തിനു വേണ്ടി നീ എന്തു ചെയ്തുവെന്ന്.....ആ സമയത്ത് വിരലും നാവും പറയുമത്രേ അതുപയോഗിച്ച് ദൈവനാമം സ്തുതിച്ച കാര്യം അല്ലെങ്കില്‍ ദൈവത്തെ സ്തുതിക്കാത്ത അവയവത്തെയെല്ലാം ദൈവം തന്റെ ന്യായവിധി സമയത്ത് വേദനിപ്പിക്കുമത്രേ.ഞാന്‍ അപ്പോള്‍ അവളുടെ കണ്ണില്‍ നോക്കി......പിന്നെ ഒരു പൊട്ടിച്ചിരിയായിരുന്നു..........അതിലെ ഇന്നര്‍മീനിംഗ് മനസ്സിലാക്കാന്‍ പുള്ളിക്കാരി അത്ര ട്യൂബ് ലൈറ്റ് അല്ലായിരുന്നു.


ഇത് പറയാന്‍ കാരണം.......ക്രിസ്ത്യാനികളിലെ കരിമാസ്റ്റിക്ക് പ്രസ്ഥാനക്കാരും, മുസ്ലിം മതപ്രസംഗകരും എല്ലാം ഇത്തരം പ്രസംഗങ്ങള്‍ നടത്തുന്നത്, ദൈവവിളിയായി കണ്ടും.....അല്ലെങ്കില്‍ സുന്നത്തായും കണ്ടായിരിക്കും...അതിനുള്ള പ്രതിഫലം അവര്‍ക്ക് പരലോകത്തില്‍ കിട്ടുമായിരിക്കും

പക്ഷേ, പ്രയോഗത്തില്‍ മിക്കപ്പോഴും തെറ്റിപ്പോകുന്ന പ്രവര്‍ത്തിയാണ് മത സംവാദങ്ങള്‍. സംവാദങ്ങള്‍ ആരോഗ്യപരമായി ആരംഭിച്ചു, അനാരോഗ്യപരമായി അവസാനിപ്പിക്കേണ്ടി വരുന്നു കാഴ്ചയാണ് കണ്മുപിലുള്ളത്. തോറ്റവര്‍ സ്വന്തം മാളത്തിലേയ്ക്കും സ്തുതിപാഠകരുടെയും ഇടയിലേക്കു പിന്‍‌വലിഞ്ഞിട്ട് ശകാരവും ശാപവും നിലവിളിയും നടത്തുകയുമാണ്, പുറത്ത് എന്ന പോലെ ബൂലോകത്തിലും നടക്കുന്നത്. വേണ്ടത്ര ഫലപ്രദമായി പ്രതിരോധം ഉയര്‍ത്താന്‍ കഴിയാതെ വരുമ്പോള്‍, എതിരാളിയെ അവഗണിക്കുന്നതും അവസാനത്തെ അടവായിരിക്കാം.

പക്ഷേ, ഇത്തരം ചര്‍ച്ചകള്‍ മതപരമായ ചേരിതിരിവു ബൂലോകത്തിലേയ്ക്കു കൊണ്ടു വരുന്നതിനു ഇടയാക്കിയിട്ടുണ്ടെന്നതാണ് ഞാന്‍ ബലമായി വിശ്വസിക്കുന്ന വസ്തുത. ഒരു തര്‍ക്കം വിജയിക്കുമ്പോള്‍ ഒരു എതിരാളി (ശത്രു ) സൃഷ്ടിക്കപ്പെടുന്നു. അല്ലാതെ പരാജയപ്പെട്ടന്‍, വിജയിച്ചവന്റെ തത്വശാസ്ത്രത്തെ പിന്തുടരാറില്ല. ആ നിലയില്‍, സത്യ പ്രചരണമാണ് ഉദ്ദേശമെങ്കില്‍, സംവാദം പരാജയപ്പെട്ട ഒരു ഉപാധിയാണെന്നു സത്യം എന്റെ പ്രിയപ്പെട്ട സംവാദകര്‍ മറന്നു പോകുന്നു.

പിന്നെ എന്തായിരിക്കാം അറിഞ്ഞോ അറിയാതെയോ ഈ സംവാദങ്ങള്‍ ബൂലോകത്തിനു നേടിത്തരുന്നത്?

വലിയ മത-വിഭാഗീയ ചിന്താഗതി ഇല്ലായിരുന്ന വിശ്വാസികളെ കൂടുതല്‍ സ്വന്ത മതത്തേക്കുറിച്ചു ബോധവാന്മാര്‍ ആക്കുവാന്‍ കഴിഞ്ഞു എന്നതു ഒരു നേട്ടമായി കരുതാം. ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നവരുടെ ഫോളോവേര്‍സിനെയും അവരുടെ കമെന്റും നോക്കിയാല്‍ ഇതു ബോധ്യമാവും. പക്ഷേ അതോടൊപ്പം അന്യ മതങ്ങളോടു ഒരു അസഹ്ഷ്ണുതാപരമായ വിയോജിപ്പ്, അറിയാതെ കുത്തിവയ്ക്കപ്പെടുന്നുണ്ട്. അല്പാല്പമായി പേപ്പട്ടിവിഷം കുത്തിവച്ച് പ്രതിരോധ ശേഷി വര്‍ദ്ധിപ്പിച്ച്,സാക്ഷാല്‍ പേപ്പട്ടി വിഷം ഏല്‍ക്കാതാകുന്നതുപോലെ, ഈ വിഷം ക്രമേണ ഡോസുകൂടി ചിലരയെങ്കിലും മതതീവ്രവാദികളാക്കുന്നുവെങ്കില്‍ അല്‍ഭുതപ്പെടാനില്ല. അല്ലെങ്കില്‍ അത്തരം മതവിശ്വാസങ്ങളെ പാടെ നിരാകരിക്കാനും, പ്രസ്തുത വിശ്വാസസമൂഹത്തെ ഒരു ലേബലില്‍ ഒതുക്കാനും, ഒളിഞ്ഞും തെളിഞ്ഞും അതിനെ ആക്രമിക്കാനും ഒരു ജനസമൂഹം പതുക്കെപതുക്കെ ഉയര്‍ന്നുവരുന്നുവെന്നത് വളരെ വേദനാജനകവും, അത്യന്തം ഭീതിതവുമാണ്. ഇപ്പോള്‍ അടുത്ത് നടന്ന ബീലീവേഴ്സ് ചര്‍ച്ച് നടത്തുന്ന സ്ക്കൂളില്‍ നിന്നും മുഖം മറയുക്കുന്ന തട്ടമിട്ടെന്ന കാരണം പറഞ്ഞു പുറത്താക്കിയതും, ഏതെങ്കിലും ഒരു മുസ്ലിം നാമധാരി പ്രതിലോമകരമായ പ്രവര്‍ത്തനത്തിനു അറസ്റ്റില്‍ ആയാല്‍ ആ വ്യക്തിയെ ചില പ്രത്യേക വസ്ത്രം ധരിപ്പിച്ച് മാധ്യമങ്ങളിലൂടെ കാണിക്കുന്നതും ഇന്ന് സര്‍വ്വസാധാരണമായി കാണാവുന്നതാണ്. ഇത് ഒരു മതത്തെ ലേബല്‍ ചെയ്യുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്.

ബൂലോകം ഈ തെറ്റിനു സാക്ഷിയായിക്കൊണ്ടിരിക്കുന്നു. സ്വതന്ത്രമായി ഒരു പോസ്റ്റിനു പ്രതികരിക്കുക്കുവാന്‍ കഴിയാത്ത നിലയിലേക്കു കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നു. മതത്തിന്റെ അടിസ്ഥനത്തില്‍ ബൂലോകം വിഭജിക്കപ്പെട്ടുകൊണ്ടിരിക്കുന് നു.


ജീവിതത്തിന്റെ സമസ്ഥമേഖലയിലുമെന്ന പോലെ ഇത് ഒരു അനിവാര്യമായ പരിണാമമായിരിക്കാം.

പകരം....നേരത്തെ പറഞ്ഞ അളവുകോല്‍ കൊണ്ട് സ്വന്തം സമൂഹത്തിലെ അനാചാരങ്ങളെയും, അന്ധവിശ്വാസങ്ങളെയും തൂത്തെറിയുകയല്ലേ വേണ്ടത്. സെമറ്റിക്ക് മതങ്ങളായ ക്രിസ്ത്യാനിറ്റിയും, മുസ്ലിം സമൂഹവും ഈ കേരളത്തില്‍ നല്ല വേരോട്ടമുണ്ടാവാന്‍ ഈ നാട് ഭരിച്ചിരുന്ന അന്ത്യന്തം സഹിഷ്ണുതയുള്ള ഭരണാ‍ദികാരികള്‍, അത്തരം ഇതര വിശ്വാസ കൂട്ടായ്മകള്‍ക്ക് പള്ളികള്‍ പണിയാനും, പള്ളിക്കൂടം പണിയാനും എല്ലാ അനുവാദവും കൊടുത്തിരുന്നു. ആദ്യകാലത്ത് ക്രിസ്ത്യന്‍, മുസ്ലിം മതവിശ്വാസത്തില്‍ ഇല്ലാതിരുന്ന ജാതിവേര്‍തിരിവും, തൊട്ടുകൂടായ്മയും വലിയൊരു വിഭാഗം ജനവിഭാഗത്തെ ആ സെമറ്റിക്ക് മതങ്ങളിലേക്ക് അടുപ്പിച്ചുവെന്നത് ഒരു സത്യമാണ്. അതൊന്നും ഇന്ന് കാണുന്ന ഡോള്‍ബി സിസ്റ്റത്തില്‍ അലയടിച്ചുയരുന്ന കരിമാസ്റ്റിക്ക് വചനശിശ്രൂഷകളിലൂടെയോ, അല്ലെങ്കില്‍ മുട്ടിനു മുട്ടിനു നടക്കുന്ന മതസംവാദത്തിലൂടേയോ അല്ല....മറിച്ച്.......തന്റെ മുമ്പില്‍ തുറന്ന് കാണുന്ന പച്ചയായ മനുഷ്യന്‍ കാണിക്കുന്ന സ്നേഹവാത്സല്യത്തിലൂടെയും, അവര്‍ പുലര്‍ത്തിയിരുന്ന ജീവിതത്തിലെ സത്യസന്ധതയിലൂടെയുമായിരുന്നു അവര്‍ ഹിന്ദു സമൂഹത്തില്‍ നിന്നും ഇത്തരം സെമറ്റിക്ക് മതങ്ങളിലേക്ക് വന്നത്.....പിന്നിടത്........പാലിനും......അമേരിക്കയില്‍ പോവാനുള്ള വിസയ്ക്കുമായി മാറിയെന്നത് ഒരു ദുരന്ത സത്യം.

പക്ഷെ ഹിന്ദു സമൂഹത്തിലെക്കാളും കൊടിയ ജാതി വ്യവസ്ഥയാണ് കേരളത്തിലെ ക്രിസ്ത്യാനികളിലും, മുസ്ലിം വിഭാഗത്തിലും ഇന്ന് കാണുന്നത്. മതം മാറിയ പുലയന്‍ ഇന്നും സുറിയാനിക്രിസ്ത്യാനിക്ക് “പെലക്കിളി” വര്‍ഗ്ഗമാണ്. അത്തരം അടിസ്ഥാനവര്‍ഗത്തില്‍ നിന്നും ഒരു പുരോഹിതനെയും നമ്മുക്ക് കേരളത്തിലെ പള്ളികളില്‍ കാണാന്‍ കഴിയില്ല. കത്തോലിക്കന് കത്തോലിക്ക പെണ്ണ് ‍, യാക്കോബായക്കാരിക്ക്, യാക്കോബായക്കാര്‍ ചെറുക്കന്‍, ഓര്‍ത്തോഡോക്സ് കാരന് അതില്‍ നിന്നും തന്നെ....ക്നാനായക്കാരന്‍ അവന്റെ ശുദ്ധരക്തത്തില്‍ നിന്നും കല്ല്യാണം കഴിക്കണം അല്ലെങ്കില്‍ സഭയില്‍ നിന്നും പുറത്ത്, പെന്തക്കോസ്ത് വിശ്വാസത്തില്‍ ഒരാള്‍ വന്നാല്‍ അയാള്‍ വീണ്ടും “രക്ഷിക്കപ്പെടണം” അതിന് ശേഷം......നമ്മുക്ക് വായിക്കാം ചില പത്രപരസ്യങ്ങള്‍ “രക്ഷിക്കപ്പെട്ട നായര്‍ യുവാവിന് രക്ഷിക്കപ്പെട്ട നായര്‍ യുവതിയില്‍ നിന്നും വിവാഹലോചന ക്ഷണിക്കുന്നു”. വി. മുഹമ്മദിന്റെ (സ) പ്രവര്‍ത്തികളെ വി.ഖുറാന്‍ മുന്‍ നിറുത്തി അന്നത്തെ ജീവിത യാഥാര്‍ത്യങ്ങളെ മനസ്സിലാക്കാതെ വിമര്‍ശിക്കുന്നവര്‍ക്ക്.....സ്വന്തം വിശ്വാസസമൂഹത്തില്‍ നടക്കുന്ന അനീതികള്‍ക്കെതിരെ എന്തുകൊണ്ട് നിശബ്ദരാ‍വുന്നു.

കേരളത്തില്‍ അതിലേറെ ഭീകരമായ നടക്കുന്ന ഒന്നാണ് മുസ്ലിം വിഭാഗത്തിലെ അവസ്ഥാന്തങ്ങള്‍, ഷാഫി, അനഫി എന്ന് പറഞ്ഞ് നിന്നിരുന്ന ആ സമൂഹം ഇന്ന്.......ജമായത്തെ ഇസ്ലാമി, മുജാഹിദ് (രണ്ടു തരം) സുന്നികള്‍ (രണ്ടു തരം), ത്വരിക്കത്ത്, ഇത്യാദി വിഭാഗങ്ങളായി വിഘടിച്ച് നില്‍ക്കുന്നു, കവലപ്രസംഗത്തിലൂടെ ഒരാള്‍ ഒരാള്‍ക്ക് മറുപടി പറയുന്നു. എന്നിട്ടിപ്പോള്‍......ജമായത്ത് ഇസ്ലാമിക്കാരന്‍ വിവാഹം കഴിക്കാന്‍.....ജി,ഐ..ഓ പ്രവര്‍ത്തകയെ തന്നെ കാംക്ഷിക്കുന്നു. ഏ.കെ സുന്നിയും, ഇ.കെ സുന്നിയും.....അരിവാള്‍ സുന്നിയും, ലീഗ് സുന്നിയും എന്ന് അറിയപ്പെടുന്നു. മദ്രസകള്‍ക്ക് വേണ്ടി വെട്ടുന്നു, കൊല്ലുന്നു. പരിശുദ്ധമായ നിക്കാഹ് ചടങ്ങ്, തങ്ങളുടെ വിശ്വാസസംഹിതയ്ക്ക് എതിരാണെന്ന് കണ്ട്, സുന്നിവിഭാഗത്തില്‍ പെട്ട വധുവിന്റെ വീട്ടില്‍, മുജാഹിദുകാരനായ വരന്റെ വീട്ടുക്കാര്‍ ബഹളമുണ്ടാക്കുക. ഒരു മുസ്ലിം കിഡ്നി വേണമെന്ന് കേരളത്തിലെ ഒരു പ്രസിദ്ധപത്രത്തില്‍ പരസ്യം വന്നതും ഇതുമായി കൂട്ടിവായിക്കാവുന്നതാണ്.

ഇത്തരം ഉച്ചനീചത്വങ്ങള്‍ എല്ലാം പാടേ മറന്നുകൊണ്ട് രണ്ട് വിശ്വാസസംഹിതയില്‍ പെട്ട ചിലയാളുകള്‍ പരസ്പരം അളന്ന് നോക്കുകയാണ് അപരന്റെ വിശ്വാസസംഹിത....... അല്പജ്ഞാനികളായ നിങ്ങള്‍ പറയുന്ന ഓരോ വാക്കും, നിങ്ങള്‍ക്ക് നേരെയുള്ള ബൂമറാങ്ങായി വന്ന് നിങ്ങളുടെ തന്നെ വിശ്വാസപ്രമാണങ്ങളെ വിശ്വാസികള്‍ക്കിടയിലും, മറ്റു ജനതയുടെ മുമ്പിലും നാണം കെടുത്തുകയാണ് ചെയ്യുന്നത്. നിങ്ങള്‍ ഒരു നല്ല മുസ്ലിമായി, അല്ലെങ്കില്‍ ഒരു നല്ല ക്രിസ്ത്യാനിയായി ജീവിച്ച്, പരസ്പരം സ്നേഹിച്ച് കാണിക്കുന്നതാണ് നിങ്ങള്‍ നടത്തുന്ന ഇത്തരം അധരവ്യായമത്തേക്കാള്‍ എത്രയോ പുണ്യകരമായിട്ടുള്ളത്.

മാത്രമല്ല.....അതാണ് നമ്മുടെ മതേതരമായ രാജ്യത്തിനും സമൂഹത്തിനും വളരെ നല്ലത്, അല്ലെങ്കില്‍ സുക്ഷ്മദര്‍ശിനിയൊന്നും വേണ്ട ആ ഭീകരമായ മാറ്റം കേരളത്തെ കാര്‍ന്ന്തിന്നാന്‍ തുടങ്ങിയത് അറിയാന്‍. അതിന് നമ്മുടെ കുട്ടികളിലേക്ക് നോക്കിയാല്‍ മതി...കാരണം

സാജുവിന്റെ കുട്ടി പഠിക്കുന്നത്.........സെന്റ്. മേരീസ് സ്കൂളില്‍,
വിനോദിന്റെ കുട്ടി പഠിക്കുന്നത്............വിശ്വഭാ‍രതി സ്ക്കൂളില്‍
ലത്തിഫിന്റെ കുട്ടി പഠിക്കുന്നത്..............ദാറുള്‍ നജ്ജാത്ത് സ്ക്കൂളില്‍

ഈ കുട്ടികളില്‍ പിഞ്ചുമനസ്സുകളില്‍ പതിയുന്നത് സ്നേഹവും, സഹനവും, മതസഹിഷ്ണുതയുമല്ല.....മറിച്ച് ചിലര്‍ കുത്തിവയ്ക്കുന്ന മതത്തിന്റെ കാളകൂടവിഷമാണ്. അതിനാല്‍......


എന്റെ പ്രിയപ്പെട്ട ബ്ലോഗര്‍ സുഹൃത്തുക്കളെ നിര്‍ത്തുകയല്ലെ ഈ മത സംവാദം...........


അടിക്കുറിപ്പ്:

ഒരു സാഹസത്തിനു കൂടി മുതിരട്ടെ, അപരന്റെ മതത്തിലെ മാലിന്യം മാത്രം കാണുന്നവരെ, നിങ്ങള്‍ ഈ പോസ്റ്റിനു കമന്റരുത്. നിങ്ങള്‍ കുറെ നാളുകളായി ബൂലോകത്തെ വേണ്ടുവോളം മലീമസമാകിയല്ലോ? മറ്റുള്ളവര്‍ എന്തുപറയുന്നു എന്നു നിശബ്ദമായി ഒന്നു ശ്രവിക്കാമോ? ഒരുപക്ഷേ, അതു മത ഗ്രന്ഥങ്ങളിലെ ചത്ത അക്ഷരങ്ങളെക്കാള്‍ നിങ്ങള്‍ക്ക് ഉല്‍ക്കാഴ്ച തന്നേക്കാം!

Wednesday, July 22, 2009

പ്രിയ ഡോ. കലാമേ മാപ്പ്......



നമ്മുടെ ചില അളിഞ്ഞ രാഷ്ട്രീയകാരന്റെയും, സെന്‍സേഷന്‍ വാര്‍ത്തയ്ക്ക് അടയിരിക്കുന്ന ചില മാധ്യമദല്ലാളുകളുടെയും വികലചിന്തയില്‍ നിന്നും വരുന്നതല്ലെ ഈ ഊതിപെരുപ്പിച്ച പ്രശ്നം.

കേവലം "അബ്ദുള്‍ കലാം" എന്ന ഒരു മുസ്ലിം പേരിനാല്‍ നമ്മുടെ മുന്‍ രാഷ്ടപതിയെ അപമാനിച്ചെങ്കില്‍ നമ്മുടെ പ്രതിഷേധത്തിന് ഒരു ന്യായമുണ്ട്.

മറിച്ച് ആ കോണ്ടിനെന്റല്‍ വിമാനജോലിക്കാരന്‍ മുഖം നോക്കാതെ തന്റെ ജോലി ചെയ്ത് എന്നതിനാലായിരിക്കല്ലോ, ജോലിയുടെ മഹത്വമറിയുന്ന ഡോ.അബ്ദുള്‍ കലാം അതിന്റെ പറ്റി പ്രതികരിക്കാതിരുന്നത്. അതാണ് കുലീനത. അന്തസ്സ്.

അതിലേറെ രസം, വ്യോമയാന മന്ത്രാലയം വിമാന കമ്പനിയ്ക്ക് അയച്ച കത്തില്‍ എഴുതിയിരിക്കുന്നത് "ഡോ. അബ്ദുള്‍ കലാം ആസാദ്".

ആര് ആരെയാണ് അപമാനിക്കുന്നത്, ആരാലാണ് ഡോ.അബ്ദുള്‍ കലാം അപമാനിക്കപ്പെടുന്നത്.

ആ മനുഷ്യന്റെ ചെരുപ്പിന്റെ വാര്‍ അഴിയ്ക്കാന്‍ യോഗ്യതയില്ലാത്ത നപുംസക മാധ്യമവര്‍ഗവും, രാഷ്ടീയ കോമരപടയും ഈ വിഷയത്തില്‍ വിസര്‍ജ്ജിക്കുന്നത് കാണുമ്പോള്‍...എനിക്കും ചര്‍ദ്ദില്‍ വരുന്നു.

Sunday, July 12, 2009

അവന്‍ “വേലിയ്ക്കകത്തോ” അതോ പുറത്തോ?

തുറന്ന ജാലകം

കഴിഞ്ഞു പോയ ആ ദിനങ്ങളില്‍ , ചിത്രകാരന്മാര്‍ അറസ്റ്റ് ചെയ്യപ്പെടുമ്പോഴൊക്കെ , ജയിലിനുള്ളിലേക്ക് അവരുടെ ചായങ്ങളും ബ്രഷുകളും കൊണ്ടുപോവാന്‍ അധികാരികള്‍ അവരെ അനുവദിക്കുമായിരുന്നു.ഗോപുരത്തിനു മുകളിലുള്ള ഇരുണ്ട അറയില്‍ പ്രവേശിക്കുമ്പോള്‍ തടവിലാകപ്പെട്ട ചിത്രകാരനു ആദ്യമായി തോന്നിയ വിചാ‍രമെന്താണെന്നോ...

ചുമരുകളിലൊന്നില്‍ ഒരു ജാലകത്തിന്റെ ചിത്രം വരക്കുക.

ഒട്ടും താമസിയാതെ അയാളതില്‍ മുഴുകുകയും ചെയ്‌തു. തെളിഞ്ഞ നീലാകാശം വളരെ വ്യക്തമായി കാണാവുന്ന ഒരു തുറന്ന ജാലകമായിരുന്നു അത് . ആ ചിത്ര സാന്നിദ്ധ്യം തടവറക്കുള്‍ഭാഗം കൂടുതല്‍ പ്രകാശമാനമായി തീര്‍ന്നു. അതിനടുത്തദിവസം പ്രഭാതത്തില്‍ റൊട്ടിയും ജലവുമായി കടന്നു വരുമ്പോള്‍, പെയിന്റു ചെയ്ത ജാലകത്തിലൂടെ വന്നിരുന്ന പ്രകാശത്തിന്റെ തീക്ഷണതയാല്‍ ജയിലര്‍ക്ക് കണ്ണൂകള്‍ അടയ്കേണ്ടതായി വന്നു.

“ ഇവിടെ എന്താണ് നടന്നു കൊണ്ടിരിക്കുന്നത്......?” ഭയത്തോടെ ആക്രോശിച്ചു കൊണ്ട് അയാള്‍ ജാലകപ്പാളികള്‍ വലിച്ചടക്കുവാന്‍ മുന്നോട്ടാഞ്ഞു. പക്ഷെ ഭിത്തിയില്‍ തലയിടിച്ച് അയാള്‍ താ‍ഴെ വീണുവെന്നല്ലാതെ മറ്റൊന്നും തന്നെ സംഭവിച്ചില്ല.

“ഞാനൊരു ജാലകം തുറന്നിട്ടു...” ഒട്ടു നിയന്ത്രണം വിടാതെ ചിത്രകാരന്‍ പറഞ്ഞു.” ഇവിടെ വല്ലാത്തിരുട്ടായിരുന്നു..”

ജയിലര്‍ ഇതു കേട്ട് പൊട്ടിച്ചിരിച്ചു. താന്‍ അപമാനിതനായി എന്ന ബോധം മറക്കുവാന്‍ വേണ്ടി അയാള്‍ അങ്ങനെ ചെയ്‌തത്. സ്വയം അയാള്‍ കബളിപ്പിക്കപ്പെട്ടിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം ഉള്ളില്‍ നീറിയെരിയുകയും ചെയ്തു.

പിന്നീടയാള്‍ ചിത്രകാരനെ നോക്കി കളിയാക്കുവാന്‍ തുടങ്ങി.

“ നിങ്ങളൊരു ജാലകം തുറന്നിരിക്കുന്നു അല്ലേ....നിങ്ങളൊരു ജാലകം ചിത്രീകരിച്ചിരിക്കുകയാണ്. നീയൊരു വിഡ്‌ഡ്ഡി തന്നെ.......”

“ഇതൊരു യാഥാര്‍ത്ഥ്യമല്ല ...ഇതൊരു ജാലകമാണെന്ന് നിങ്ങള്‍ സങ്കല്പിക്കുന്നു. അത്രമാത്രം..”

അക്ഷോഭ്യനായി ചിത്രകാരന്‍ തുടര്‍ന്നു.

“ഈ തടവറക്കുള്ളില്‍ പ്രകാശം വേണമെന്നേ എനിക്കുണ്ടായിരുന്നുള്ളൂ .അത് ഞാന്‍ നിര്‍വ്വഹിക്കുകയും ചെയ്തു ... എന്റെ ജാലകത്തിലൂടെ നോക്കൂ ..ആകാശം കാണാന്‍ കഴിയും. നിങ്ങള്‍ കടന്നുവരുമ്പോള്‍ ..ഓര്‍ക്കുന്നില്ലേ നിങ്ങള്‍ക്കു കണ്ണൂകള്‍ പ്രകാശ കിരണങ്ങള്‍ക്കു മുമ്പില്‍ അടച്ചു പിടിക്കേണ്ടി വന്നു...”

ഇത്തവണ ജയിലര്‍ വല്ലാതെ ക്ഷുഭിതനായി

“ നിങ്ങള്‍ എന്നെ കബളിപ്പിക്കാന്‍ നോക്കുകയാണ് അല്ലേ....? ഈ ഗോപുരത്തിന് ജാലകങ്ങള്‍ ഒന്നു തന്നെയില്ല ഇവിടെയ്ക്ക് കടന്നു വരുന്നവന്‍ ആരാണെങ്കിലും വീണ്ടും വെളിച്ചം കാണുന്നതിനായി അയാള്‍ ജീവിച്ചെന്നു വരില്ല ഇത് സത്യം മാത്രം.....

“ എന്നിട്ടും പകല്‍ വെട്ടം എന്റെ ഈ അറയ്കുള്ളില്‍ തുറന്ന ജാലകത്തിലൂടെ പ്രവഹിക്കുകയാണ്...” ചിത്രകാരന്‍ പറഞ്ഞു.

“ ഓ....അതെ...അതെ....” ജയിലര്‍ അയാളെ കളിയാക്കി പറഞ്ഞു.

“അങ്ങനെയാണെങ്കില്‍ നിനക്കെന്തു കൊണ്ട് രക്ഷപ്പെട്ടുകൂടാ...? ആ രീതിയില്‍ നിങ്ങളുടെ ജാലകം ഒരു യാഥാര്‍ത്ഥ്യമാണെന്ന് എന്നെ ബോദ്ധ്യപ്പെടുത്തുകയും ചെയ്യാമല്ലോ...”

ചിത്രകാരന്‍ അല്പനേരം അയാളെ ഒന്നു നിരീക്ഷിച്ചതിനു ശേഷം ചുമരിന്റെ നേര്‍ക്ക് രണ്ടുമൂന്നു കാലടികള്‍ വെച്ചു.

അവസാനം ജാലകത്തിലൂടെ അയാള്‍ പുറത്തേക്കു ചാടി.

“നില്‍ക്കൂ” ജയിലര്‍ അവന്റെ പിന്നാലെ പാഞ്ഞു ചെന്നു. എങ്ങനേയും അവനെ തടയണമെന്നേ അയാള്‍ക്കുണ്ടായിരുന്നുള്ളൂ. പക്ഷെ വീണ്ടുമയാളുടെ ശിരസ്സ് ചുമരില്‍ തട്ടിയല്ലാതെ മറ്റൊന്നു സംഭവിച്ചില്ല.

“ ജാഗ്രത......അവന്‍ രക്ഷപ്പെട്ടിരിക്കുന്നു..” അയാല്‍ ഉച്ചത്തില്‍ അലറി വിളിക്കുവാന്‍ തുടങ്ങി.

അന്തരീക്ഷത്തിലൂടെ ചിത്രകാരന്റെ ശരീരം അതിവേഗം കടന്നു പോവുമ്പോഴും അയാള്‍ ആക്രോശിച്ചു കൊണ്ടിരുന്നു.

അവസാനം ഗോപുരത്തിനു താഴെ കല്‍പ്പാളിയില്‍ അതു വീഴുന്നതു വരെ ആ നില തുടര്‍ന്നു.

******************

അന്നാ ബ്ലാദിയാനയുടെ "the open window" എന്ന കഥയുടെ സ്വതന്ത്ര കേരളീയ രൂപാന്തരം

വാല്‍കഷ്ണം:

പതിറ്റാണ്ടുകളുടെ ചരിത്രമുള്ള മഹാപ്രസ്ഥാനങ്ങള്‍, കറുത്ത ശക്തികളുടെ കയ്യില്‍ അടഞ്ഞ ജയിലുകളാവുമ്പോള്‍, അതില്‍ നിന്നും പുറത്തേയ്ക്ക് തുറക്കുന്ന ഒരു ജനാലയുടെ ചിത്രമെങ്കിലും വരയ്ക്കാന്‍ നമ്മുടെ നാട്ടിലെ എഴുത്തുകാര്‍ക്കും, ബുദ്ധിജീവികള്‍ക്കും കഴിയുന്നില്ലല്ലോ......ഹോ.....കഷ്ടം

എന്റെ നാട്ടിലെ അരാഷ്ട്രീയബുദ്ധിജീവികള്‍ ഇവിടെ സാധാരണക്കാരാല്‍ ഒരു നാള്‍ ചോദ്യം ചെയ്യപ്പെടും!!!!!


Wednesday, June 17, 2009

മന്തനും, രണ്ടാം മുണ്ടനും

ഒരിക്കല്‍ രണ്ട് പ്രസ്ഥാനങ്ങള്‍ വഴക്കുണ്ടാക്കി.....നമ്മുടെ സി.പി.എമ്മും സഭയും തന്നെ ..

അതില്‍ സി.പി.എമ്മിന്റെ രണ്ടാം മുണ്ടന്‍, സഭയെ അടിക്കാനായി പള്ളിയിലേക്ക് കയറി ചെന്നു, സഭയല്ലെ ആള്‍........അച്ചന്മാര്‍ ളോഹ മൊത്തം ഊരിയെറിഞ്ഞ് വിവസ്ത്രനായി നിന്ന് കൊടുത്ത് രണ്ടാം മുണ്ടന്റെ മുമ്പില്‍, മുണ്ടന്‍ അത് കണ്ട് പേടിച്ച് തിരിച്ചോടി, നമ്മള്‍ കരുതും പോലെ പ്രത്യേകിച്ച് ഒന്നും കണ്ട് പേടിച്ചല്ല രണ്ടാം മുണ്ടന്‍ ഓടിയത് മറിച്ച് കുറച്ച് കൂടി താഴോട്ട് നോക്കിയപ്പോള്‍ അച്ചന്മാരുടെ കാലുകളെല്ലാം മന്ത് പിടിച്ച് വീര്‍ത്ത് ഉരലുപോലെയിരിക്കുന്നു. അത് കണ്ടതും രണ്ടാം മുണ്ടന്‍ വലിയ വായില്‍ നിലവിളിച്ച് ഇറങ്ങി ഓടി. ആ വലിയ കാലു വച്ച് ഒരു വീക്ക് കിട്ടിയാലുള്ള അവസ്ഥ ആലോചിച്ചിട്ടാണ് രണ്ടാം മുണ്ടന്‍ പേടിച്ച് നിലവിളിച്ച് ഇറങ്ങി ഓടിയത്.

മുണ്ടന്റെ ഓട്ടം കണ്ട് അച്ചന്മാര്‍ കുടുകുടേ നിന്നു ചിരിച്ച്, എന്നിട്ട് തമ്മില്‍ തമ്മില്‍ പറഞ്ഞു....“മണ്ടന്‍........ നമ്മുടെ ഈ തടിച്ച മന്ത്കാല് കണ്ട്, മാത്രമോ ഈ മന്തന്‍ കാല് വച്ച് ഒരു വീക്ക് കിട്ടിയാലുള്ള അവസ്ഥ ആലോചിച്ച് പേടിച്ചോടിയതാണവന്‍. ആ മണ്ടനൊ, അവരുടെ പ്രസ്ഥാനത്തിനൊ അറിയുമോ, നമ്മുക്ക് ഈ മന്ത് പിടിച്ച കാലൊന്ന് നേരെ പിടിച്ച് ഒന്ന് പൊക്കാന്‍ കൂടി പറ്റില്ലെന്ന്. പിന്നല്ലെ ഈ മന്തന്‍ കാലും വച്ച് അവനെ വീക്കുന്നത്. ആ സാരമില്ല ഈ മന്തുകാലും വച്ച നമ്മുക്കിവരെ പേടിപ്പിച്ച് നിര്‍ത്താം. പണ്ടത്തെ പോലെയൊന്നുമല്ലല്ലോ അവരുടെ പ്രസ്ഥാനമിപ്പോള്‍ അതിപ്പോള്‍ പേര് മാറ്റി അരിവാള്‍ കോണ്‍ഗ്രസ് ആയി മാറികഴിഞ്ഞല്ലോ.”

കൂട്ടി വായിക്കുക.
സഭാ വിരുദ്ധ നിലപാടില്‍ നിന്ന് സി.പി.എം പിന്നോട്ട്. (മനോരമ 19-06-2009)

Sunday, July 27, 2008

ലാസറിന്റെ ചന്തിയിലെ തിരുവെഴുത്തുകള്‍

ലാസറിന്റെ വിശുദ്ധചന്തിയില്‍ ആലേഖനം ചെയ്ത തിരുവെഴുത്തുകളുടെ ഒളിഞ്ഞിരിക്കുന്ന സത്തയെന്തെന്ന് ചോദിച്ച് ഒത്തിരി കത്തുകള്‍ എന്റെ മെയിലില്‍ കിട്ടിയിരുന്നു, പിന്നെ ഞാന്‍ ബഹുമാനിക്കുന്ന ഒരു ബ്ലോഗറും എന്നോട് നേരിട്ട് എന്താണു ലാസറിന്റെ വിശുദ്ധചന്തിയാല്‍ ഉദ്ദേശിക്കുന്നതെന്നും ചോദിച്ചിരുന്നു. ഇതില്‍ നിന്നും വിപരീതമായി കടുത്ത വ്യക്തിഗത വിമര്‍ശനങ്ങളും കിട്ടിയിരുന്നു, അതു പോലെ ഇത്തരം ഭാഷയുപയോഗിക്കരുതെന്ന് സ്നേഹപൂര്‍വ്വം ഉപദേശിച്ചവരും ഉണ്ട്. പോസ്റ്റ് വായിച്ച് മനസ്സില്‍ തോന്നിയ കമന്റ് കുറിച്ചവരുമുണ്ട്. എല്ലാവര്‍ക്കും എന്റെ നന്ദി.

വിശുദ്ധചന്തിയിലൂടെ ഞാന്‍ ഉദ്ദേശിച്ചത്, ഒരു ക്രിസ്ത്യാനിയുടെ ആത്മീയജീവിതത്തെ (ഒരു പരിധിവരെ ഭൌതീകജീവിതത്തെയും) വി.ബൈബിളിനെയും ക്രിസ്തുവിന്റെ ജീവിതവീക്ഷണത്തിലും നിന്നുകൊണ്ട് പരിശോധിച്ചാല്‍ ഉത്തരം കിട്ടുന്നതാണു.

പക്ഷേ അതിനു വിപരീതമായി, നമ്മുക്ക് സ്വര്‍ഗീയസുഖം തരുന്ന കുഞ്ഞാന്നാമ്മയെ (ക്രിസ്ത്യാനിറ്റിയെ) മറന്ന്, ക്രിസ്തിയ വിശ്വാസത്തെ പല പല കക്കുസ്സുകളാവുന്ന കരിസ്മാറ്റിക് പ്രസ്ഥാനങ്ങളിലും, ന്യൂ ജനറേഷന്‍ സഭകളിലേക്കും, പുതിയ പുതിയ വിശുദ്ധ, വിശുദ്ധന്മാരിലേക്കും കുഞ്ഞാടുകളെ ആചാര്യന്മാര്‍ തളിച്ച് കൊണ്ട് പോവുന്നു, ഒരു വിഭ്രാന്തിയെന്നതില്‍ കവിഞ്ഞു ഒന്നും കുഞ്ഞാടുകള്‍ക്ക് കിട്ടുന്നില്ല. മറിച്ച് വി.ബൈബിളിനെ കീറിമുറിച്ച് വിശകലനം ചെയ്യുന്ന പുരോഗിതവര്‍ഗവും, ബ്രദേഴ്സും, കുമിഞ്ഞുകൂടുന്ന സമ്പത്തിനു മേല്‍ അവരുടെ വിശുദ്ധചന്തിവച്ച് അമര്‍ത്തിപ്പിടിച്ചിരിക്കുന്നു. നാളെയിവര്‍ ലാസറിന്റെ ചന്തിയും വിശുദ്ധമാക്കി വില്പനയ്ക്ക് വയ്ക്കും.

മുത്തൂറ്റിന്റെയും മനോരമയുടെയും, കിറ്റക്സ് മുതലാളിമാരുടെ ബിസിനസ് വിജയങ്ങള്‍ക്കായി ഓര്‍ത്തോഡോക്സ് സഭ തെരുവില്‍ ഏറ്റുമുട്ടുന്നു.........തന്നെ പോലെ തന്റെ അയല്‍ക്കാരനെയും സ്നേഹിക്കാന്‍ പറഞ്ഞ ക്രിസ്തുദേവന്റെ വൈദികരും കുഞ്ഞാടുകളും തെരുവില്‍ ഏറ്റുമുട്ടുന്നു...... എതിര്‍ഗ്രൂപ്പ്കാരന്റെ ശവം പോലും സെമിത്തേരിയില്‍ അടക്കാന്‍ സമ്മതിക്കുന്നില്ല...........ചെറ്റകള്‍........എന്നിട്ട് പറയുന്നത് തോമാസ്ലീഹയുടെ പേരിലുള്ള ഗീര്‍വാണങ്ങളും.

തിരുമേനിമാര്‍ മരിച്ചാല്‍.......മദ്ബഹകള്‍ക്കുള്ളില്‍ കുന്തിരിക്കം നിറച്ച ശവക്കല്ലറയില്‍ അടക്ക്, അതും തമിഴ് സ്റ്റൈലില്‍ ശവത്തെ എഴുന്നള്ളിച്ച് കൊണ്ടുള്ള പ്രദക്ഷിണത്തിനു ശേഷം.......ക്രിസ്തുദേവന്റെ കുരിശുമരണം എവിടെ കിടക്കുന്നു........തിരുമേനിമാരുടെ വിശുദ്ധകബറടക്കങ്ങള്‍ എവിടെ കിടക്കുന്നു.

പണക്കാരന്റെ മക്കളുടെ വിവാഹത്തിന്‍ ആശിര്‍വാദം കൊടുക്കാനായിമാത്രം ഓരൊ തിരുമേനിമാര്‍. ഇവരെല്ലാമാണു......അരിയുടെ വിലയറിയാതെ തൂറുന്നത്, മാതാപിതാക്കളുടെ കഷ്ടപാടറിയാതെ തൂറുന്നത്.

അതിനാല്‍ കുഞ്ഞാടുകളെ കുഞ്ഞാന്നാമ്മയുടെ വിലയറിയൂ......സ്വര്‍ഗീയമായ ആനന്ദം അനുഭവിച്ചറിയൂ...

27/06/08

ഇതെല്ലാം എഴുതികഴിഞ്ഞു, ഒന്നു “ചിന്തി”ച്ചിരിക്കുന്ന സമയത്താണു ഇവന്‍ കണ്ണില്‍ പെട്ടത്...... ഈ പോസ്റ്റിന്റെ കമന്റ് വായിച്ച് വിലയിരുത്തു........ അച്ചന്റെ അമറലും, കുഞ്ഞാടിന്റെ കുറുമ്പും.

Friday, July 11, 2008

മുഖമില്ലാത്തവര്‍

രാജാവ് അന്തപ്പുരത്തില്‍ നിന്നും ക്രീഢകള്‍ കഴിഞ്ഞിറങ്ങി........പുറത്ത് വന്നപ്പോള്‍ രാജകൊട്ടാരത്തിനു വെളിയില്‍ ആളുകള്‍ ബഹളമുണ്ടാക്കുന്നു.

“ആരവിടെ......നാട്ടില്‍ എന്താ പ്രശ്നം, അരി പ്രശ്നം, തുണിപ്രശ്നം??????????”

“അല്ല പ്രഭോ........നാട്ടില്‍ ‘ജീവ’പ്രശ്നമാണു”. ഒരു ഭടന്‍ പറഞ്ഞു

“ആവൂ ഞാന്‍ കരുതി....വേറേ വല്ല പ്രശ്നവുമായിരിക്കുമെന്നു......ആരവിടെ!!!!!! നാട്ടുപ്രമാണികളുമായി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുന്ന നമ്മുടെ മന്ത്രിമാരെ വിളിക്കു?”

മന്ത്രി പുഗംവന്മാര്‍ സഭയില്‍ ഹാജറായി, ഒപ്പം ചില കളര്‍ മുഖംമൂടിയിട്ട നാട്ടുപ്രമാണിമാരും സദസ്സില്‍ എത്തി.......എല്ലാവരുടെ മുഖത്തും നല്ല തെളിച്ചം

രാജാവ്...”അപ്പോള്‍ കാര്യങ്ങള്‍ നമ്മള്‍ വിചാരിച്ച പോലെ തന്നെയായി തീര്‍ന്നല്ലേ”

മന്ത്രിമാര്‍ കൂട്ടത്തോടെ.....”അതേ പ്രഭോ.....നമ്മളും, ഈ മുഖം മൂടികളും കൂടി നന്നായി ശ്രമിച്ചിട്ടാണ് കാര്യങ്ങള്‍ ഇത്രയും ആയത്, അതിനാല്‍ തിരുമനസ്സ് അവരുടെ കാര്യവും ഒന്നു പരിഗണിക്കണം”

അതിനെന്താ.......ഈ ബഹളങ്ങള്‍ക്കിടയില്‍ എല്ലാം നിങ്ങള്‍ സാധിച്ചുകൊള്ളു........പിന്നെ പൊതുജനങ്ങള്‍.... ഈ പ്രശ്നം കഴിയുമ്പോള്‍ അവര്‍ക്ക് നമ്മുക്കൊരു പുതിയ പീഢനത്തിന്റെ കഥ ടീവിയില്‍ കാണിച്ചു കൊടുക്കാം...ബാക്കി ടീവിക്കാര്‍ നോക്കിക്കൊള്ളും”

കുരിശിന്റെ മുഖമ്മൂടിയിട്ടയാള്‍.......”എന്നാ ഞങ്ങള്‍ ഈ തിരക്കില്‍ മെഡിക്കള്‍ കോളേജിലേയും, എഞ്ചി. കോളേജിലെയും ഫീസ് കൂട്ടട്ടേ”

രാജാവ് “കൂട്ടിക്കോ...2 ഇരട്ടികൂട്ടിക്കോ.......നമ്മുടെ ചോരക്കുട്ടികള്‍....ജീവ പ്രശ്നം പ്രതിരോധിക്കാന്‍ പോവുന്നതിനാല്‍...നിങ്ങള്‍ക്ക് പ്രശ്നമുണ്ടാവില്ല”

പച്ചമുഖം മൂടിയിട്ടയാള്‍ “ആകപ്പാടെ ഹലാക്കിന്റെ അവുലും കഞ്ഞിയായ ഞമ്മക്ക് കുത്തിമറിയാന്‍ ഒരു പ്രശ്നം തന്നീനു....... ഇരിക്കട്ടെ ഇന്റെ വക ഒരു കോയിവിരിയാണി”

കാവി മുഖം മൂടിയിട്ടയാള്‍ “ഈ തിരക്കില്‍ ഞങ്ങളോന്ന് “ഹര്‍ത്താലിക്കട്ടെ”, ആ ഒഴിവില്‍ നിങ്ങള്‍ കാര്യങ്ങള്‍ അടിയില്‍ കൂടി നടത്തൂ... ഇങ്ങനെയെ ഞങ്ങള്‍ക്ക് സഹായിക്കാന്‍ പറ്റു. ഈ സഹായം ഒരു ഫിക്സഡ് ഡിപ്പോസിറ്റായി കിടക്കട്ടെ. വേണ്ടപ്പോള്‍ ഞങ്ങള്‍ ചോദിച്ചുകൊള്ളാം....ഇപ്പോള്‍ സ്വാമികള്‍ക്കെതിരെയുള്ള സുധാകരവചനങ്ങള്‍ ഒന്ന് കുറയ്ക്കണം ”

ത്രിവര്‍ണ്ണക്കാര്‍ “ഞങ്ങളാകെ നാറിയിരിക്കുകയാണു..........ഞങ്ങളുടെ നാറ്റം......... ആ ജലപീരങ്കി ഉപയോഗിച്ച് ഒന്നു കഴുകിത്തരണം”

രാജാവ് “നിങ്ങളുടെ എല്ലാ ആവശ്യങ്ങളും ഞങ്ങള്‍ സമ്മതിച്ചിരിക്കുന്നു......... എന്നാല്‍ ഞങ്ങള്‍ ഞങ്ങളുടെ സ്വന്തം കാര്യവും നടത്തട്ടെ........ഈ തിരക്കില്‍“

വര്‍ണമുഖമ്മൂടിയിട്ടവര്‍ ഒന്നിച്ച് “ആര്‍ജവമില്ലാത്ത ഒരു പ്രതിപക്ഷവും, ചേതനയറ്റ മതനേതാക്കളും, പൌരബോധമില്ലാത്ത ഒരു ജനസമൂഹവും ഉള്ളപ്പോള്‍ നിങ്ങള്‍ ലക്ഷ്യബോധമില്ലാത്ത ഭരണാധികള്‍ക്ക് എന്തുമാവാമല്ലോ”.....

Saturday, June 28, 2008

ആ ഗോതമ്പ് ഉപ്പുമാവ് ഇപ്പോഴും നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ?????

ആ ഗ്രാമത്തില്‍ നിന്നും അന്നവര്‍ മൂന്ന് പേരും (അലവി, മധു, വര്‍ഗീസ്) ഒന്നിച്ചായിരുന്നു സ്കൂളില്‍ പോയിരുന്നത്. അവരെയൊന്ന് ഇഴപിരിച്ചാല്‍ കിട്ടുക ഒരു പണക്കാരനായ ഒരു മേനോന്‍ കുട്ടിയും, ഇടത്തരക്കാരനായ ഒരു നസ്രാണി പയ്യനും, പിന്നെ ഒരു മുസ്ലിമായ കൂലിപണിക്കാരന്റെ മകനുമായിരുന്നു. ഒരുമിച്ച് ചിരിച്ചും കളിച്ചുമാണു അവര്‍ പള്ളിക്കുടത്തിലേക്ക് പോയിരുന്നതെങ്കിലും, രാവിലെ പള്ളിക്കുടത്തിലെ പ്രാ‍ര്‍ത്ഥനയ്ക്ക് മുമ്പേ അവരെത്തിയിരുന്നു. രാവിലെ ബിന്ദുവും, സുനിലും, ഖദീജയും കൂടി പാടുന്ന “അഖിലാണ്ഢമണ്ഢലമണിയിച്ചോരുക്കി.....അതിനുള്ളിലാനന്ദ ദീപം കൊളുത്തി.........“ എന്ന പ്രാര്‍ത്ഥനക്ക് ശേഷമായിരുന്നു അവരുടെ പള്ളിക്കൂടത്തിലെ ഒരു ദിവസം ആരംഭിച്ചിരുന്നത്. പിന്നെ ഉച്ചക്ക് സ്കൂളില്‍ നിന്നും കിട്ടുന്ന ഗോതമ്പ് ഉപ്പുമാവ് കൊതിയോടെ പങ്കിട്ടും അവര്‍ കഴിച്ചിരുന്നു..... വൈകുന്നേരമാവുമ്പോള്‍ കളിച്ച് ചിരിച്ച് വീണ്ടും വീടുകളിലേക്ക്.....


ഇന്ന് മധുവിന്റെ കുട്ടി പോവുന്നത് “വിശ്വഭാരതി പബ്ലിക്ക് സ്കൂളില്‍”

അലവിയുടെ കുട്ടി പഠിക്കുന്നത് “ദാറുല്‍ നജ്ജാത്ത് ഇസ്ലാമിക് സ്കൂളില്‍”

വര്‍ഗീസിന്റെ കുട്ടി പഠിക്കുന്നത് “സേക്രട്ട് ഹാര്‍ട്ട് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍”

അങ്ങിനെ മധുരമനോഹരമായ ഒരു നാളെയ്ക്ക് വേണ്ടി അവര്‍ അവരുടെ കുട്ടികളെ ഇവിടെ പഠിപ്പിക്കുന്നു........ പക്ഷേ ആ പിഞ്ചുമനസ്സുകളില്‍ വന്നു നിറയുന്നതോ... ദുഷ്ടമനുഷ്യര്‍ ചവച്ചു തുപ്പുന്ന മതത്തിന്റെ കാളകൂടവിഷം.

ഹേയ്..“പിരാന്താ..അല്ലെങ്കില്‍ പിരാന്തി” ഈ വിഷം പരത്തുന്നതില്‍ എനിക്കും നിനക്കും പങ്കില്ലേ ???????????????